Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറ്റപത്രത്തിലെ...

കുറ്റപത്രത്തിലെ പ്രസക്ത ഭാഗങ്ങൾ

text_fields
bookmark_border
- ദിലീപിന് കാവ്യമാധവനുമായി ബന്ധമുണ്ടായിരുന്നതി​െൻറ തെളിവ് അതിക്രമത്തിന് ഇരയായ നടി മഞ്ജുവാര്യർക്ക് നൽകിയത് വൈരാഗ്യത്തിന് കാരണമായി. - വാനിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. ഇതിന് വാനി​െൻറ മധ്യത്തിൽ സ്ഥലം ഒരുക്കി. - 'ഹണി ബീ ടു' ചിത്രത്തി​െൻറ ഗോവയിലെ സെറ്റിൽ െവച്ചും നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടു. - 2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി. - 2013 ഏപ്രിലിൽ താരനിശയുടെ റിഹേഴ്സൽ ക്യാമ്പിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി ദിലീപ് സിനിമമേഖലയിലെ സ്വാധീനമുപയോഗിച്ച് നടിയുടെ സിനിമ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചു. - ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി അത് നടിക്കെതിരെ പലതരത്തിലും ഉപയോഗിക്കാൻ പൾസർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തി. - നടിയോടുള്ള പ്രതികാരം തീർക്കാൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന പൾസർ സുനിയെ ദിലീപ് എറണാകുളം എം.ജി റോഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു. - ഗൂഢാലോചന നടത്താൻ തൃശൂരിൽ ഹോട്ടലി​െൻറ പാർക്കിങ് ഗ്രൗണ്ടിൽ െവച്ച് ദിലീപും പൾസർ സുനിയും വീണ്ടും കൂടിക്കാഴ്ച നടത്തി. അവിടെെവച്ച് 10,000 രൂപ നൽകി. തുടർന്ന് പിറ്റേദിവസം ഒരു ലക്ഷം രൂപയും നൽകി. - തുടർന്ന് തൊടുപുഴയിലെത്തി 30,000 രൂപ കൈപ്പറ്റുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതൽ പണം നെറ്റ് ബാങ്കിങ് വഴി കൈമാറാൻ ഒന്നാം പ്രതി ശ്രമിക്കുകയും ചെയ്തു. - തോപ്പുംപടി പാലത്തിന് സമീപം, തൃശൂർ പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നിസ് ക്ലബ്, തൊടുപുഴയിലെ കോളജ് എന്നിവിടങ്ങളിൽെവച്ചും മറ്റും ദിലീപും പൾസർ സുനിയും നേരിൽ കണ്ടു. നടി വിവാഹിതയായി സിനിമരംഗം വിടാൻ സാധ്യതയുള്ളതിനാൽ ഉടൻ കൃത്യം നടത്തണമെന്ന് ദിലീപ് പൾസർ സുനിയോട് ആവശ്യപ്പെട്ടു. - ഗോവയിലെ ഷൂട്ടിങ് ലൊക്കേഷനിൽെവച്ച് കൃത്യം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടി എറണാകുളത്ത് വരുമെന്നറിഞ്ഞ് തമ്മനത്തെ വാടക വീട്ടിലെത്തി പൾസർ സുനിയും കൂട്ടാളികളും ഗൂഢാലോചന നടത്തി പദ്ധതി ആവിഷ്കരിച്ചു. - തൃശൂരിൽനിന്ന് പനമ്പിള്ളിനഗറിലെ വീട്ടിലേക്ക് വരുകയായിരുന്ന നടിയുടെ വാഹനത്തെ കറുകുറ്റിയിൽനിന്ന് ടെമ്പോ ട്രാവലറിൽ പിന്തുടർന്ന് അക്രമം നടത്തി. - 2017 ഫെബ്രുവരി 22ന് പൾസർ സുനിയും കൂട്ടാളിയും കാവ്യമാധവ​െൻറ സ്ഥാപനമായ 'ലക്ഷ്യ'യിൽ എത്തി ദിലീപിനെക്കുറിച്ച് അന്വേഷിച്ചു. - ദൃശ്യങ്ങൾ പകർത്തിയ മൊൈബൽ ഫോൺ 11ാം പ്രതിയായ അഡ്വ. പ്രതീഷ് ചാക്കോയെ ഏൽപിച്ചു. എന്നാൽ, പ്രതീഷ് ചാക്കോ രേഖകൾ മനപ്പൂർവം കേസി​െൻറ തെളിവിലേക്ക് ഹാജരാക്കിയില്ല. സഹപ്രവർത്തകനായ 12ാം പ്രതി അഡ്വ. രാജു ജോസഫിെന ഏൽപിച്ചു. ഇയാൾ നാലര മാസത്തോളം മെമ്മറി കാർഡ് ഒളിപ്പിച്ചുെവച്ചു. ഇരുവരും ചേർന്ന് തെളിവ് നശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story