Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലസ്രോതസ്സുകളിൽ...

ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ രണ്ടു വർഷം തടവ്

text_fields
bookmark_border
പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസ്സുകളിൽ മാലിന്യം തള്ളിയാൽ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കുന്ന നിയമനിർമാണത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് ഒാർഡിനൻസായി വൈകാതെ ഇറക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജലസംഭരണികളിലടക്കം ഏതുതരം മാലിന്യവും തള്ളുന്നത് കുറ്റകരമാക്കുന്നതാണ് ഒാർഡിനൻസ്. പത്തനംതിട്ട പ്രസ് ക്ലബി​െൻറ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയതോതിൽ നദികളും ജലസ്രോതസ്സുകളും മലിനപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനടക്കം ഉപയോഗിക്കേണ്ട ജലം മലിനമാക്കുന്നത് കുറ്റകരമാണെന്ന തോന്നൽ ജനങ്ങൾക്കുണ്ടാകണം. മനുഷ്യമാലിന്യവും പുഴയിൽ തള്ളുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നിയമം നടപ്പാക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സംവിധാനം ഏർപ്പെടുത്തും. പമ്പ, ഭാരതപ്പുഴ, പെരിയാർ എന്നിവയെ സംരക്ഷിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള പണം കണ്ടെത്തുകയാണ് പ്രധാനം. കേന്ദ്രസർക്കാറിൽനിന്ന് സാമ്പത്തിക സഹായം ലഭിക്കുമോയെന്ന് പരിശോധിക്കും -അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഭൂഗർഭ ജലനിയമത്തിൽ ചില ഭേദഗതികൾ നിർദേശിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഗ്രൗണ്ട് വാട്ടർ അതോറിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തുവെന്നും ഉപസമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story