Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി ബി.ടെക്: ഇ​േൻറണൽ...

എം.ജി ബി.ടെക്: ഇ​േൻറണൽ റീ -ഡു പരീക്ഷക്ക് അവസരം

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാലയുടെ 2010ലെ ബി.ടെക് പരീക്ഷചട്ടങ്ങൾ ഭേദഗതിചെയ്ത് തിയറി പരീക്ഷകളുടെ ഇേൻറണൽ അസസ്മ​െൻറിന് വീണ്ടും അവസരം. തിയറി പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചിട്ടും ഇേൻറണലി​െൻറ മാർക്കുകുറവ് മൂലം നിരവധി ബി.ടെക് വിദ്യാർഥികൾ പാസാകാതെവരുന്ന സാഹചര്യത്തിലാണ് സർവകലാശാല അക്കാദമിക് കൗൺസിലി​െൻറ സ്റ്റാൻഡിങ് കമ്മിറ്റി മൂന്നംഗസമിതിയുടെ നിർേദശം. സമിതി സമർപ്പിച്ച റിപ്പോർട്ട് വൈസ് ചാൻസലർ അംഗീകരിച്ചു. 2010 അഡ്മിഷൻ മുതലുള്ള ബി.ടെക് വിദ്യാർഥികൾക്ക് വ്യവസ്ഥകളോടെ ഇേൻറണൽ റീ -ഡു പരീക്ഷകൾക്ക് അവസരം നൽകും. ബി.ടെക് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കാകും ഇതിന് അവസരം. തിയറി പരീക്ഷയുടെ ഇേൻറണൽ ഘടകത്തിന് മാത്രമാണ് ഇേൻറണൽ റീ -ഡു സൗകര്യം. ഇേൻറണൽ റീ- ഡു പാസാകാത്ത തിയറി പരീക്ഷകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. തിയറി പരീക്ഷക്ക് കുറഞ്ഞത് 40 മാർക്കെങ്കിലും ലഭിച്ചവർക്കാകും ഈ സൗകര്യം. ഇേൻറണൽ റീ ഡു പരീക്ഷയിലൂടെ പരമാവധി 35 മാർക്കാണ് വിജയത്തിനായി പരിഗണിക്കുക. സർവകലാശാലയുമായി നിലവിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഇേൻറണൽ റീ- ഡു സൗകര്യം ഒരുക്കും. ഈ സൗകര്യം ലഭ്യമാവുന്ന വിഷയങ്ങൾ/സെമസ്റ്റർ/കേന്ദ്രങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഇേൻറണൽ റീ- ഡു പരീക്ഷകൾക്ക് കോളജുതല ഏകോപന അധികാരിയെ ചുമതലപ്പെടുത്തും. പേപ്പറൊന്നിന് 2000 രൂപ രജിസ്േട്രഷൻ ഫീസ് ഈടാക്കും. എം.ജി വി.സി ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ കേരളത്തിലെ സർവകലാശാലകളുടെ ഇേൻറണൽ അസസ്മ​െൻറ് ഇവാേല്വഷൻ കമ്മിറ്റി സമർപ്പിച്ച പ്രധാന ശിപാർശയാണ് ഇപ്പോൾ എം.ജിയിൽ നടപ്പാക്കുന്നത്. ഇേൻറണൽ പരീക്ഷകൾക്ക് കുറഞ്ഞമാർക്ക് ലഭിച്ചതി​െൻറപേരിൽ ബി.ടെക് പൂർത്തിയാക്കാൻ സാധിക്കാത്ത ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story