Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 5:31 PM IST Updated On
date_range 14 May 2017 5:31 PM ISTവീട്ടമ്മയെ ഭീഷണിപ്പെടുത്തി 15 പവൻ കവർന്നു
text_fieldsbookmark_border
കട്ടപ്പന: വനം വകുപ്പ് ഉദ്യോഗസ്ഥെൻറ കട്ടപ്പനയിലെ വീട് പുലർെച്ച കുത്തിത്തുറന്ന് കവർച്ച. അയ്യപ്പൻകോവിൽ ഫോറസ്റ്റ് ബീറ്റ് ഓഫിസർ ചെറുകുന്നേൽ ജോജി ജോസഫിെൻറ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ ശനിയാഴ്ച പുലർെച്ച മൂന്നോടെയാണ് സംഭവം. അകത്തുകയറിയ മുഖംമൂടിധാരിയടക്കം രണ്ടുപേർ ജോജി ജോസഫിെൻറ ഭാര്യ ജോളിയെ കമ്പിവടികാട്ടി ഭീഷണിപ്പെടുത്തി 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ജോളിയുടെ കൈയിലും കഴുത്തിലും ധരിച്ച സ്വർണാഭരണങ്ങളും കമ്മലും സംഘം ഊരിവാങ്ങി. അലമാരയുടെ താക്കോൽ കൈവശപ്പെടുത്തി അതിലെ കുട്ടികളുടെ സ്വർണാഭരണങ്ങളും കവർന്നു. ജോളിയും പിതാവ് പാപ്പച്ചനും മാത്രമാണ് ഇൗസമയം വീട്ടിൽ ഉണ്ടായിരുന്നത്. വീടിെൻറ പിൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറിയ രണ്ടുപേരിൽ ഒരാൾ മുഖം തുണികൊണ്ട് മറച്ചിരുന്നു. വീട്ടിൽ കയറിയ മോഷ്ടാക്കൾ ജോളി കിടന്ന മുറിയും കുത്തിത്തുറന്ന് അകത്തുകയറി. മോഷ്ടാക്കളെ കണ്ട് ഭയന്ന ജോളി മൊബൈൽ ഫോൺ കൈയിലെടുത്തു. ഫോൺ പിടിച്ചുവാങ്ങിയ മോഷ്ടാവ് ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങൾ ഊരിവാങ്ങി. വളകൾ മോഷ്ടാവ് ബലമായി ഊരിയെടുത്തത് കൈയിൽ മുറിവുണ്ടാക്കി. അലമാരയിൽനിന്ന് കുട്ടികളുേടതുൾപ്പെടെ ആഭരണങ്ങളും കവർന്ന മോഷ്ടാക്കൾ മുറി പുറത്തുനിന്ന് പൂട്ടി അടുക്കളയിൽ എത്തി അവിടെ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ പുറത്തുകൊണ്ടുപോയി ഭക്ഷിച്ചശേഷമാണ് കടന്നത്. ഈ സമയമെല്ലാം തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന ജോജിയുടെ പിതാവ് പാപ്പച്ചൻ സംഭവം അറിഞ്ഞില്ല. പുലർച്ച ആറോടെ ഉണർന്ന പാപ്പച്ചൻ ജോളിയെ കാണാതെ അന്വേഷിച്ച് മുറിയിലെത്തി. പുറത്തുനിന്ന് പൂട്ടിയതുകണ്ട് ഓടാമ്പൽ നീക്കി തട്ടിവിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ജോജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് അയൽവാസിയായ യുവതിയെയും കൂട്ടി ഓട്ടോയിൽ കാഞ്ചിയാർ ഫോറസ്റ്റ് ഓഫിസിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജോജിയാണ് കട്ടപ്പന പൊലീസിൽ വിവരം അറിയിച്ചത്. കട്ടപ്പന സി.ഐ അനിൽകുമാർ, എസ്.ഐ മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി. മോഷണം നടന്ന വീടിന് സമീപപ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. മോഷ്ടാക്കൾ വലിച്ചെറിഞ്ഞ വീട്ടമ്മയുടെ മൊബൈൽ ഫോൺ അയൽവാസിയുടെ പുരയിടത്തിൽനിന്ന് കണ്ടെടുത്തു. ആഭരണങ്ങൾ എടുത്തശേഷം വലിച്ചെറിഞ്ഞ ഡപ്പികളും വീടിന് സമീപത്തുനിന്ന് കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story