Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 7:13 PM IST Updated On
date_range 28 March 2017 7:13 PM ISTപ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി ഭിന്നത: കടുത്തുരുത്തി േബ്ലാക്ക് പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലേക്ക്
text_fieldsbookmark_border
കടുത്തുരുത്തി: കടുത്തുരുത്തി േബ്ലാക്ക് പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി ഭിന്നത രൂക്ഷമായി. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്കിൽ പ്രസിഡൻറ് ലൂസമ്മ ജയിംസും ഭരണസമിതി അംഗമായ അന്നമ്മ രാജുവും തമ്മിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇവരും കേരള കോൺഗ്രസ് അംഗങ്ങളാണ്. പാർട്ടി ധാരണയനുസരിച്ച് അന്നമ്മ രാജുവിന് ഒന്നരവർഷം കഴിയുമ്പോൾ പ്രസിഡൻറ് സ്ഥാനം നൽകാമെന്നായിരുന്നു നേതൃത്വം വാഗ്ദാനം ചെയ്തിരുന്നത്. പ്രസിഡൻറ് സ്ഥാനം ഇപ്പോൾ അന്നമ്മക്ക് നൽകാൻ കഴിയില്ലെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ തനിക്ക് ലഭിക്കേണ്ട പ്രസിഡൻറ് സ്ഥാനം നൽകാതിരിക്കുന്നത് ഗൂഢാലോചനയാണെന്ന് അന്നമ്മ ആരോപിച്ചു. പാർട്ടിയുടെ മുൻധാരണയനുസരിച്ച് നിലവിലെ പ്രസിഡൻറിനെ മാറ്റണമെന്ന് പലതവണ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും ഇവർ പറഞ്ഞു. ആഭ്യന്തരകലാപം മൂർച്ഛിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമാകാനുള്ള സാധ്യതയേറി. ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫ് ആറും യു.ഡി.എഫ് ആറും ഒരു സ്വന്തന്ത്രനുമാണ്. സ്വതന്ത്രെൻറ പിന്തുണയോടുകൂടിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്. ഒരംഗം രാജിവെക്കുകയോ കൂറുമാറുകയോ ചെയ്താൽ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story