Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള പൊലീസിെൻറ...

കേരള പൊലീസിെൻറ ആദ്യ ആധുനിക ചോദ്യംചെയ്യല്‍ മുറി ഏറ്റുമാനൂരില്‍ തുറന്നു

text_fields
bookmark_border
ഏറ്റുമാനൂര്‍: പൊലീസ് പ്രതികളെ ചോദ്യംചെയ്യുന്ന രീതിക്കും മാറ്റം വരുന്നു. നൂതനസജ്ജീകരണങ്ങളും ഉപകരണങ്ങളുമായി പ്രതികളെ ചോദ്യംചെയ്യുന്നതിന് സംസ്ഥാനത്ത് തയാറാക്കുന്ന ആധുനിക ചോദ്യംചെയ്യല്‍ മുറികളില്‍ ആദ്യത്തേത് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിച്ച സ്ത്രീകളുടെ സ്വയരക്ഷക്കായുള്ള സ്വയം പ്രതിരോധ പരിശീലനകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എ.ആര്‍.സി അസി. കമാൻഡൻറ് ജി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ചോദ്യംചെയ്യല്‍ മുറികള്‍ തുടക്കത്തില്‍ ഓരോ ജില്ലക്കും ഒന്നുവീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തേതാണ് ഏറ്റുമാനൂരില്‍ ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനിലോ സ്റ്റേഷെൻറ ഭാഗമായോ അല്ല ചോദ്യംചെയ്യല്‍ മുറികള്‍ പ്രവര്‍ത്തിക്കുക. ജില്ല ആസ്ഥാനത്തോട് അടുത്ത സ്ഥലമായതും ജനമൈത്രി സ്റ്റേഷനുവേണ്ടി നിര്‍മിച്ച കെട്ടിടം സൗകര്യപ്രദമായി വിട്ടുകിട്ടിയതും കൊണ്ടാണ് ഇവിടം െതരഞ്ഞെടുത്തത്. പ്രമാദമായ കേസുകളിലെ പ്രതികളെ ചോദ്യംചെയ്യാനാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുക. രണ്ടു മുറികളിലായാണ് ചോദ്യംചെയ്യലിന് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു മുറിയില്‍ പ്രതിയും ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥനും മാത്രമായിരിക്കും. തൊട്ടടുത്ത മുറിയില്‍ വിഡിയോ, ഓഡിയോ െറക്കോഡിങ് നടക്കും. വയർെലസ് ചോദ്യംചെയ്യൽ സംവിധാനവും ഇതോടൊപ്പമുണ്ട്. ഇവിടെയിരുന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യല്‍ നിരീക്ഷിക്കാനും പ്രതി അറിയാതെ തന്നെ ചോദ്യംചെയ്യുന്ന ഉദ്യോഗസ്ഥന് നിർദേശങ്ങൾ നല്‍കാനും സാധിക്കും. ചോദ്യംചെയ്യലിനിടെ പ്രതിയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങളും സംസാരത്തിലുള്ള വ്യതിയാനവും മറ്റും ഇപ്പുറത്തിരുന്ന് മനസ്സിലാക്കാനും അതനുസരിച്ച് നിർദേശങ്ങൾ നല്‍കാനും ആവശ്യമെങ്കില്‍ വിഡിയോയും ഓഡിയോയും പകര്‍ത്തി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നൽകാനുമുള്ള സംവിധാനവുമുണ്ട്. അമേരിക്കന്‍ സാങ്കേതികവിദ്യയും ജർമൻ നിർമിത ഉപകരണങ്ങളും ചോദ്യംചെയ്യല്‍ മുറിയുടെ ഭാഗമാണ്. അഞ്ചുലക്ഷം രൂപയാണ് സജ്ജീകരണങ്ങൾക്കായി ചെലവിട്ടിട്ടുള്ളത്. എ.ആർ.സി അസി. കമാൻഡൻറ് പി.എസ്. സുരേഷ്കുമാര്‍, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍. സജീവ്കുമാര്‍, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, ഏറ്റുമാനൂര്‍ സി.ഐ മാര്‍ട്ടിന്‍, വനിത സെല്‍ സി.ഐ എന്‍. ഫിലോമിന, ഏറ്റുമാനൂര്‍ എസ്.ഐ അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story