Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി...

എം.ജി പരീക്ഷാഫലങ്ങൾ വൈകുന്നു; വിദ്യാർഥികൾ ആശങ്കയിൽ

text_fields
bookmark_border
കോട്ടയം: എം.ജി സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര പരീക്ഷാഫലങ്ങൾ വൈകുന്നത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. പഠനം അവസാനഘട്ടത്തിലേക്ക് നീങ്ങുേമ്പാഴും ആദ്യ മൂന്ന് സെമസ്റ്ററുകളിലെ പി.ജി പരീക്ഷാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. നാലാം സെമസ്റ്റർ അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണുള്ളത്. ഇൗ സാഹചര്യത്തിൽ ഫലംവന്നശേഷം തുടർപഠനത്തിനോ ജോലിക്കോ അപേക്ഷിക്കാൻ കഴിയില്ല. ഇതുമൂലം ഒരുവർഷം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് വിദ്യാർഥികൾ പറയുന്നു. ബിരുദ വിദ്യാർഥികളുടെയും മൂന്ന് സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കാനുണ്ട്. റെഗുലർ വിദ്യാർഥികളുടെ പരീക്ഷാപേപ്പർ മൂല്യനിർണയത്തിന് അധ്യാപകർക്ക് നൽകിയിരുന്ന പ്രത്യേക വേതനം നിർത്തലാക്കിയതാണ് ഫലം വൈകാൻ കാരണം. വേതനം ഇല്ലാത്തതിനാൽ അധ്യാപകർ മൂല്യനിർണയത്തിന് തയാറാകുന്നില്ല. പണമില്ലാത്തതിനാൽ പഴയ വേഗമില്ലെന്നും ചൂണ്ടിക്കാട്ടപ്പെട്ടുന്നു. ഇതോടെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായത്. സർവകലാശാലയിൽ അന്വേഷിക്കുേമ്പാൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് മറുപടി. എന്നാൽ, എപ്പോൾ എന്നതിന് ഉത്തരമില്ല. മൂന്നാം സെമസ്റ്റർ മൂല്യനിർണയം പോലും തുടങ്ങിയിട്ടില്ല. രണ്ടാം സെമസ്റ്ററാകെട്ട ഇപ്പോഴും 50 ശതമാനത്തിൽ താഴെ മാത്രമാണ് പൂർത്തിയായത്. വിഷയത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാർഥിസംഘടനകൾ. മൂല്യനിർണയത്തിൽ പരീക്ഷാവിഭാഗം കടുത്ത അനാസ്ഥ കാട്ടുന്നതായും പരാതിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story