Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഗമ്പടം റെയിൽവേ...

നാഗമ്പടം റെയിൽവേ മേൽപാലം തുറന്നു

text_fields
bookmark_border
കോട്ടയം: എട്ടുമാസത്തെ കാത്തിരിപ്പിനുശേഷം നാഗമ്പടം റെയിൽവേ മേൽപാലം യാത്രക്കാർക്ക് തുറന്നുകൊടുത്തു. ചൊവ്വാഴ്ച രാവിലെ കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു. പാലത്തിെൻറ കോൺക്രീറ്റ് പാളികൾ തകർന്ന് അപകടാവസ്ഥയിലായതിനെത്തുടർന്ന് 2016 ജൂലൈ രണ്ടിനാണ് അറ്റകുറ്റപ്പണിക്കായി റെയിൽവേ പാലം അടച്ചത്. ഏകപക്ഷീയമായി പാലം അടച്ചത് വിവാദമായിരുന്നു. ഇതിനെതിരെ നഗരസഭ രംഗത്തെത്തുകയും ചെയ്തു. അടച്ചു മൂന്നൂദിവസങ്ങൾക്കുശേഷം പാലത്തിൽനിന്ന് വീണ് കുറുപ്പന്തറ കാഞ്ഞിരത്താനം തെന്നാട്ടിൽ സെബാസ്റ്റ്യൻ മരിച്ചിരുന്നു. ഇതിനുശേഷവും പാലംപണി ആരംഭിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇതിനിടെ പണം അനുവദിക്കുന്നതിനെച്ചൊല്ലി റെയിൽവേയും നഗരസഭയും തമ്മിൽ തർക്കമായത് പാലംപണി പിന്നെയും വൈകിപ്പിച്ചു. പാലം നിർമിക്കാൻ തുക നൽകാനാവില്ലെന്നായിരുന്നു റെയിൽവേ നിലപാട്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നവർ ഇൗ പാലം ഉപയോഗിക്കിെല്ലന്നായിരുന്നു റെയിൽവേയുെട വാദം. ഇതിനെതിരെ വിമർശനം ഉയർെന്നങ്കിലും റെയിൽവേ നിലപാടിൽ ഉറച്ചുനിന്നു. പിന്നീട് നഗരസഭ തുക അനുവദിക്കാമെന്ന് സമ്മതിച്ചെങ്കിലും റെയിൽവേ ഉയർന്ന തുക ചോദിച്ചത് പിന്നെയും തർക്കത്തിന് കാരണമായി. തുടർന്ന് എ.ഡി.എം നടത്തിയ ചർച്ചക്കൊടുവിൽ നഗരസഭ 22.22 ലക്ഷം രൂപ അനുവദിക്കുകയും റെയിൽവേ പാലം നിർമാണം ആരംഭിക്കുകയുമായിരുന്നു. കോൺക്രീറ്റ് സ്ലാബുകളും തകർന്ന കൈവരികളും മാറ്റിസ്ഥാപിച്ചു. പാലം മുഴുവനായി പെയിൻറ് പൂശി മനോഹരമാക്കിയിട്ടുണ്ട്. എം.സി റോഡിൽനിന്ന് നാഗമ്പടം ബസ്സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർക്കും മടങ്ങുന്നവർക്കും ഏറെ ഉപകാരമാണ് ഇൗപാലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story