Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 2:56 PM IST Updated On
date_range 14 Jun 2017 2:56 PM ISTശ്രീവത്സം ഗ്രൂപ്പിനെതിരെ കേന്ദ്ര^സംസ്ഥാന രഹസ്യാേന്വഷണ വിഭാഗത്തിെൻറ അേന്വഷണം
text_fieldsbookmark_border
ശ്രീവത്സം ഗ്രൂപ്പിനെതിരെ കേന്ദ്ര-സംസ്ഥാന രഹസ്യാേന്വഷണ വിഭാഗത്തിെൻറ അേന്വഷണം കോട്ടയം: ശ്രീവത്സം ഗ്രൂപ്പിെൻറ റിയൽ എസ്േറ്ററ്റ് അടക്കം മുഴുവൻ സാമ്പത്തിക ഇടപാടുകളും ഇതിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കും സംബന്ധിച്ച് സംസ്ഥാന ഇൻറലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പിനെ കൈയയച്ച് സഹായിച്ച ഭരണ-പ്രതിപക്ഷ നേതാക്കൾ, റവന്യൂ-രജിസ്ട്രേഷൻ -പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണ വലയിലാണ്. നാഗാലാൻഡിൽ അസിസ്റ്റൻറ് എസ്.പിയായിരിക്കെ ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ള കേരളത്തിലും നാഗാലാൻഡിലും നടത്തിയ അനധികൃത സാമ്പത്തിക ഇടപാടുകൾ, പദവി ദുരുപയോഗം തുടങ്ങിയവ അന്വേഷണ വിഷയങ്ങളാണ്. ആദായനികുതി വകുപ്പിെൻറ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കും. നാഗാലാൻഡ് ഡി.ജി.പിയടക്കമുള്ള ഉദ്യോഗസ്ഥരിൽനിന്ന് ഇൻറലിജൻസ് വിവരങ്ങൾ ശേഖരിച്ചു. ഇതിെൻറ തുടർഅന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ശ്രീവത്സം ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ, കൂടുതൽ വിശദാംശം വെളിപ്പെടുത്താനാവില്ലെന്നും ഇൻറലിജൻസ് മേധാവി പറഞ്ഞു. ശ്രീവത്സം ഗ്രൂപ് സംസ്ഥാനത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയതലത്തിലെ പലർക്കും ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് അേന്വഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നും ഇൻറലിജൻസ് വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകി. കേസ് അന്വേഷണം വഴിതിരിച്ചുവിടാൻ നീക്കമുണ്ടെന്നും റവന്യൂ-രജിസ്ട്രേഷൻ വകുപ്പിനെതിരെ ശക്തമായ അന്വേഷണം വേണമെന്നും ഇൻറലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാഗാലാൻഡിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പല തീവ്രവാദ സംഘങ്ങൾക്കും ഇവർ പണം നൽകിയിട്ടുണ്ടെന്ന സംശയവും ഉദ്യോഗസ്ഥർ തള്ളുന്നില്ല. എന്നാൽ, ഇത് ആരൊക്കെ എന്നത് സംബന്ധിച്ച് കേന്ദ്ര ഇൻറലിജൻസും അേന്വഷണം തുടങ്ങി. കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടും നാഗാലാൻഡ് സർക്കാറോ ഉന്നത ഉദ്യോഗസ്ഥരോ എന്തുെകാണ്ട് അറിയാതെ പോയി എന്നതും അന്വേഷണത്തിലുണ്ട്. നാഗാലാൻഡ് പൊലീസിലെ ഉന്നതരും നോട്ടപ്പുള്ളികളാണ്. മൊത്തം 450 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സി.എ.എം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story