Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 2:05 PM IST Updated On
date_range 7 July 2017 2:05 PM ISTതെരഞ്ഞെടുപ്പുചെലവ്: പാർട്ടി കണക്കുകളിൽ പൊരുത്തക്കേട്
text_fieldsbookmark_border
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി, അസം എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിച്ച വരവുചെലവുകണക്കുകളിൽ പൊരുത്തക്കേട്. ദേശീയപാർട്ടികളുടെ മൊത്തം കണക്കുനോക്കിയാൽ ചെലവിനേക്കാൾ കൂടുതലാണ് വരവ്. പ്രാദേശികപാർട്ടികളുടെ കാര്യത്തിൽ വരവിനേക്കാൾ ചെലവ് കൂടുതലാണ്. വിവിധ സംസ്ഥാനങ്ങളിലായി 25 പ്രാദേശികപാർട്ടികൾ മത്സരിച്ചതിൽ കേരള കോൺഗ്രസ് അടക്കം ഒമ്പതുപാർട്ടികൾ ഇനിയും തെരഞ്ഞെടുപ്പ് വരവുചെലവുകണക്ക് കമീഷനിൽ സമർപ്പിച്ചിട്ടില്ല. ദേശീയപദവിയുള്ള പാർട്ടികൾ സമാഹരിച്ചത് 288 കോടി രൂപയാണെങ്കിൽ ചെലവാക്കിയത് 188 കോടിയാണെന്ന് പഠനത്തിൽ പറയുന്നു. പ്രാദേശികപാർട്ടികൾ സമാഹരിച്ചത് 67 കോടിയും ചെലവാക്കിയത് 213 കോടിയുമെന്നാണ് കണക്ക്. ജനാധിപത്യപരിഷ്കരണങ്ങൾക്കായുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കണക്കുകൾ ക്രോഡീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story