Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 2:15 PM IST Updated On
date_range 15 Aug 2017 2:15 PM ISTസ്കൂൾ അടച്ചുപൂട്ടലിനിടയാക്കിയ ഇൻറലിജന്‍സ് റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: തിരുവനന്തപുരം കല്ലാട്ടുമുക്ക് അലിഫ് സ്‌കൂളിനെതിരെ ഇൻറലിജന്‍സ് റിപ്പോർട്ടുണ്ടെങ്കിൽ ഹാജരാക്കണമെന്ന് ഹൈകോടതി. സ്കൂള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് പറയുന്ന റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകാനാണ് ആഭ്യന്തര വകുപ്പിന് കോടതിയുടെ നിര്‍ദേശം. അടച്ചുപൂട്ടിയ നടപടി ചോദ്യം ചെയ്ത് സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സ്‌കൂളില്‍ പഠിപ്പിക്കുന്നതെന്നും മുസ്‌ലിം വിദ്യാർഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും ആരോപിച്ചാണ് ഇൻറലിജന്‍സ് റിപ്പോർെട്ടന്നാണ് പറയപ്പെടുന്നത്. സ്‌കൂള്‍ പൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ്. തുടര്‍ന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വഴി നിര്‍ദേശം നടപ്പാക്കി. സ്‌കൂള്‍ സ്ഥിതിചെയ്യുന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണെങ്കിലും മുസ്‌ലിം ഇതരവിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ലെന്നാണ് ഹരജിക്കാരുടെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story