Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:29 PM IST Updated On
date_range 9 Aug 2017 3:29 PM ISTഎം.ആർ വാക്സിൻ ഒക്ടോബർ മുതൽ കേരളത്തിലും
text_fieldsbookmark_border
പത്തനംതിട്ട: ദേശീയ രോഗപ്രതിരോധ പട്ടികയിൽപെടുത്തി സൗജന്യമായി നൽകുന്ന പുതിയ വാക്സിൻ ഒക്ടോബറോടെ കേരളത്തിലും. എം.ആർ വാക്സിൻ എന്ന പുതിയ വാക്സിെൻറ ആദ്യഘട്ട വിതരണം തമിഴ്നാട്, കർണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വിതരണം. തുടർന്നുള്ള 18 മാസംകൊണ്ട് രാജ്യത്തെ 41കോടി കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകും. കേരളത്തിൽ മാത്രം അഞ്ചാഴ്ചകൊണ്ട് എഴുപത്തിയാറു ലക്ഷം പേർക്കാണ് വാക്സിൻ നൽകുക. ഇതോടെ, ദേശീയ രോഗപ്രതിരോധ പട്ടികയിൽ 1985മുതലുള്ള മീസിൽസ് വാക്സിൻ ഒഴിവാക്കും. ദേശീയ പ്രതിരോധ പട്ടികയിൽ ഉൾപ്പെടുത്താതെ നൽകിവരുന്ന റുബെല്ലെക്കതിരെയുള്ള വാക്സിനും ഇനി ഉണ്ടാകില്ല. ഇതിനൊക്കെ പകരമാണ് പുതിയ എം.ആർ വാക്സിൻ. ഒക്ടോബറിനുശേഷം ഒമ്പതുമാസം തികയുന്ന ഓരോ കുഞ്ഞിനും രണ്ടുതവണ എം.ആർ വാക്സിൻ നൽകും. ഒന്നാമത്തെ ഡോസ് ഒമ്പതുമാസം തികയുമ്പോഴും രണ്ടാമത്തെ ഡോസ് പതിനാറുമാസത്തിനും ഇരുപത്തിനാല് മാസത്തിനുമിടയിലുമായിരിക്കും. അഞ്ചാംപനിയും റുബെല്ലയും ഏറ്റവും കൂടുതൽ പിടിെപടുന്നത് 15 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story