Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശേരി നഗരസഭയുടെ...

ചങ്ങനാശേരി നഗരസഭയുടെ 14.12 കോടിയുടെ പദ്ധതിക്ക് അംഗീകാരം

text_fields
bookmark_border
ചങ്ങനാശേരി: നഗരസഭയുടെ 14.12 കോടിയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേലും വൈസ് ചെയര്‍പേഴ്സണ്‍ എത്സമ്മ ജോബും അറിയിച്ചു. 275 പുതിയ പദ്ധതികള്‍ക്കും 38 സ്പില്‍ഓവര്‍ പദ്ധതികള്‍ക്കുമാണ് അംഗീകാരം ലഭിച്ചത്. സമ്പൂര്‍ണ മാലിന്യ സംസ്കരണമാണ് പ്രധാന പദ്ധതി. ഫാത്തിമാപുരം ഡമ്പിങ് യാര്‍ഡിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യും. ഉറവിട മാലിന്യ സംസ്കരണത്തിന്‍െറ ഭാഗമായി എല്ലാ വീടുകള്‍ക്കും 50 മുതല്‍ 90 ശതമാനംവരെ സബ്സിഡി നല്‍കി വീടുകളില്‍തന്നെ ജൈവവളം നിര്‍മിച്ച് അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കും. ഫാത്തിമാപുരത്ത് ഗ്യാസ് ക്രിമറ്റോറിയം നിര്‍മിക്കുന്നതിന് 19 ലക്ഷം വിനിയോഗിക്കും. അജൈവമാലിന്യം ശേഖരിച്ച് സംഭരിക്കുന്നതിനും പദ്ധതിയുണ്ട്. പ്രധാനപ്പെട്ട ഓടകളും തോടുകളും വൃത്തിയാക്കും. സേവന മേഖലയില്‍ ഭവനനിര്‍മാണത്തിനും വയോജനങ്ങള്‍ക്കുള്ള പകല്‍വീട്, പാലിയേറ്റിവ് കെയര്‍, യോഗപരിശീലനം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി 4.80 കോടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബൈപാസ്-ഇരൂപ്പ റോഡ്, എം.വൈ.എ റോഡ്, അബ്ദുല്‍കലാം റോഡ് എന്നിവ ഉള്‍പ്പെടെ ചെറുതും വലുതുമായ റോഡുകള്‍ നവീകരിക്കും. ബൈപാസ്, എം.സി റോഡ് ഉള്‍പ്പെടെ വിവിധ റോഡുകളില്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ച് വെളിച്ച വിപ്ളവം നടപ്പാക്കും. ഇതിനായി 15 ലക്ഷം രൂപ വിനിയോഗിക്കും. അടുക്കളത്തോട്ടം, ഗ്രോബാഗ്, തരിശുനിലങ്ങളിലെ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും തുക മാറ്റിവെച്ചിട്ടുണ്ട്. പൂവക്കാട്ടുചിറ കുളത്തില്‍ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കി ആദ്യഘട്ടവികസനത്തിന് 40 ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ട്. നഗരസഭയുടെ വസ്തുവകകള്‍ അളന്നുതിട്ടപ്പെടുത്തി അതിരുകള്‍ തിട്ടപ്പെടുത്തും. മുനിസിപ്പല്‍ സ്റ്റേഡിയം നവീകരിക്കുന്നതിന് 40 ലക്ഷം വകയിരുത്തി. പെരുന്നയില്‍ ഇന്‍റര്‍ നാഷനല്‍ സ്പോര്‍ട്സ് കോംപ്ളക്സിനായും തുക വകയിരുത്തിയിട്ടുണ്ട്. മത്സ്യ, സസ്യമാര്‍ക്കറ്റ്, പെരുന്ന ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയ്ലറ്റും ഫീഡിങ് റൂമും നിര്‍മിക്കുന്നതിന് 16 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി വികസനത്തിനായി 1.37 കോടിയും നീക്കിവെച്ചിട്ടുണ്ട്. മൃഗസംരക്ഷണത്തിന്‍െറ ഭാഗമായി വനിതകള്‍ക്ക് ആട് വളര്‍ത്തലിന് 3.60 ലക്ഷം രൂപയും മുട്ടക്കോഴി വളര്‍ത്തലിന് 74,000 രൂപയും നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story