Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഗമ്പടം റെയില്‍വേ...

നാഗമ്പടം റെയില്‍വേ നടപ്പാലം; അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയില്ല

text_fields
bookmark_border
കോട്ടയം: മാസങ്ങള്‍ പിന്നിട്ടും നാഗമ്പടം റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ പണി തുടങ്ങാനുള്ള നഗരസഭാ വിഹിതം കൈമാറിയെങ്കിലും പണി തുടങ്ങിയില്ല. നാഗമ്പടത്തെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍പാലം വഴി പ്രതിദിനം ആയിരക്കണക്കിന് പേരാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. അപകടാവസ്ഥയിലാണെന്നുപറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ അധികൃതര്‍ പാലം അടച്ചത്. ഇതിനിടെ താല്‍ക്കാലികമായി അടച്ച വഴികടന്ന് പാലത്തില്‍ കയറിയ ഒരാള്‍ താഴെവീണ് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ പാലം പൂര്‍ണമായി അടച്ചു. നിലവില്‍ നൂറുകണക്കിന് യാത്രക്കാരാണ് റെയില്‍വേ പാളം മുറിച്ചുകടന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നത്. മേല്‍പാലത്തിന്‍െറ അറ്റകുറ്റപ്പണി എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ഇതോടെ യാത്രക്കാര്‍ വലയുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുക കോട്ടയം നഗരസഭ അടച്ചെങ്കിലും ടെന്‍ഡര്‍ നടപടിപോലും റെയില്‍വേ ആരംഭിച്ചിട്ടില്ളെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. തറയും ഇരുമ്പു കൈവരികളും ദ്രവിച്ച സാഹചര്യത്തില്‍ റെയില്‍വേ അധികൃതര്‍ ജൂലൈ ആദ്യവാരമാണ് പാലം അടച്ചത്. ഇതോടെ കോട്ടയം നഗരസഭയും റെയില്‍വേയും തമ്മില്‍ തര്‍ക്കം രൂക്ഷമായി. നടപ്പാലം തകര്‍ന്ന വിവരം മാസങ്ങള്‍ക്കുമുമ്പേ നഗരസഭയെ അറിയിച്ചിരുന്നതായാണ് റെയില്‍വേ അധികൃതര്‍ വിശദീകരിച്ചത്. നഗരസഭ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പാലം അടയ്ക്കുകയായിരുന്നു. പിന്നീട് കലക്ടറുടെയും എ.ഡി.എമ്മിന്‍െറയും പൊലീസിന്‍െറയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നതോടെയാണ് തര്‍ക്കം അവസാനിച്ചത്. അറ്റകുറ്റപ്പണിക്കുവേണ്ടി 28.70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 15ലക്ഷം രൂപ പാലത്തിന്‍െറ ജോലിക്കും ബാക്കി തുക പണിനടത്താനായി റെയില്‍വേക്കുമാണ്. ഇതില്‍ പാലം പണിക്കുള്ള തുക നഗരസഭ നേരത്തേ അടച്ചിരുന്നെങ്കിലും ബാക്കി തുക സംബന്ധിച്ച് റെയില്‍വേ-നഗരസഭ അധികൃതര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീളാന്‍ കാരണമായത്. റെയില്‍വേ ആവശ്യപ്പെട്ട തുക കൂടുതലാണെന്നും കുറക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ആറുലക്ഷത്തോളം കുറച്ചു. ബാക്കി ഏഴുലക്ഷത്തോളം രൂപ അടച്ചതായി നഗരസഭ അധികൃതരും വ്യക്തമാക്കി. നാഗമ്പടം റെയില്‍വേ നടപ്പാലം അടച്ചതോടെ ബസ്സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടക്കുന്ന കാല്‍നടക്കാര്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിക്ക് സമീപത്തെ മതിലിന്‍െറ വിടവിലൂടെയാണ് പാളം മുറിച്ചുകടന്നത്തെുന്നത്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് റെയില്‍വേ പാളം മുറിച്ചുകടക്കുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story