Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎ.ടി.എം കാര്‍ഡിന്‍െറ...

എ.ടി.എം കാര്‍ഡിന്‍െറ പിന്‍ നമ്പര്‍ ചോര്‍ത്തി പണം തട്ടി

text_fields
bookmark_border
പൊന്‍കുന്നം: ഇളങ്ങുളം മേഖലയില്‍ എസ്.ബി.ടി അക്കൗണ്ടുകള്‍ ഉള്ളവരുടെ എ.ടി.എം കാര്‍ഡിന്‍െറ പിന്‍നമ്പര്‍ ചോര്‍ത്തി പണം തട്ടിയതായി പരാതി. തട്ടിപ്പിനിരയായവരില്‍ ചിലരാണ് ഇതുസംബന്ധിച്ചു പൊന്‍കുന്നം പൊലീസില്‍ പരാതി നല്‍കിയത്. കൂരാലി വേഴമ്പശേരില്‍ പ്രിന്‍സ് തോമസ്, മറ്റപ്പള്ളി സോബി, പന്തമാക്കല്‍ പന്തിരുവേലില്‍ ചാര്‍ളി മാത്യു തുടങ്ങിയവരാണ് പരാതി നല്‍കിയത്. പ്രിന്‍സിന് 12,000 രൂപയും സോബിക്ക് 11,000 രൂപയും ചാര്‍ളിക്ക് 13,000 രൂപയുമാണ് നഷ്ടപ്പെട്ടത്. 66,000 രൂപവരെ നഷ്ടപ്പെട്ട അക്കൗണ്ട് ഉടമകള്‍വരെ ഉണ്ടെന്നാണ് വിവരം. എന്നാല്‍, മാനക്കേടോര്‍ത്ത് പലരും പരാതി നല്‍കിയിട്ടില്ല. നിരവധി പേരെ വിളിച്ചെങ്കിലും പലരും സംശയം തോന്നിയതിനാല്‍ വിവരങ്ങള്‍ നല്‍കിയില്ല. ഇളങ്ങുളം സ്റ്റേറ്റ് ബാങ്കില്‍നിന്നാണെന്ന വ്യാജേന വീടുകളിലേക്കു ഫോണ്‍ വിളിച്ച് എ.ടി.എം കാര്‍ഡ് പുതുക്കണമെന്ന് പറഞ്ഞ് എ.ടി.എം കാര്‍ഡിന്‍െറ സീരിയല്‍ നമ്പര്‍ വിളിച്ചയാള്‍ തന്നെ അക്കൗണ്ട് ഉടമയെ ബോധ്യപ്പെടുത്തി. പിന്നീട് മൊബൈലിലേക്ക് ഒരു മെസേജ് വന്നിട്ടുണ്ടെന്നും ഇതിലുള്ള നാലക്ക വണ്‍ടൈം പാസ്വേഡ് നമ്പര്‍ വായിച്ചു കേള്‍പ്പിക്കാനുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ നമ്പര്‍ പറഞ്ഞതോടെ തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കപ്പെട്ടതായി മൊബൈലിലേക്കു സന്ദേശം വരികയായിരുന്നു. ചിലരോട് എ.ടി.എം കാര്‍ഡ് നല്‍കിയ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ ആണു ചോദിച്ചത്. അക്കൗണ്ട് ഉടമകള്‍ ഇതു സംബന്ധിച്ച് ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന വിവരമാണ് ലഭിച്ചത്. പേ ടിഎം, സിസി അവന്യൂ, ഫ്രീചാര്‍ജ് തുടങ്ങിയ സൈറ്റുകളിലൂടെയാണ് പണം തട്ടിപ്പ് നടത്തിയതെന്നു കണ്ടത്തെിയതായി ബാങ്ക് മാനേജര്‍ പറഞ്ഞു. ബാങ്ക് ശാഖകളില്‍നിന്ന് ഒരിക്കലും എ.ടി.എമ്മിന്‍െറ രഹസ്യവിവരങ്ങള്‍ക്ക് ബന്ധപ്പെടില്ളെന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതയുണ്ടാകണമെന്നും ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരാതി സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story