Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓണത്തിന് നാടന്‍...

ഓണത്തിന് നാടന്‍ പച്ചക്കറി: നടപടി തുടങ്ങി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ഓണത്തിന് നാടന്‍ പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടി കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിത്തുടങ്ങി. വനിതകള്‍ക്കായി വീട്ടുവളപ്പില്‍ അടുക്കളത്തോട്ടം നിര്‍മാണത്തിനുള്ള പച്ചക്കറി വിത്ത് പാക്കറ്റുകള്‍ എത്തിക്കഴിഞ്ഞു. വിപണിയില്‍നിന്നുള്ള പച്ചക്കറി വാങ്ങല്‍ പരമാവധി കുറച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തതയില്‍ എത്തുകയാണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് ഏക്കറിന് 8000 രൂപ ധനസഹായം നല്‍കും. ആവശ്യക്കാര്‍ക്ക് സ്പ്രേയര്‍, പമ്പ്സെറ്റ് തുടങ്ങിയവയും സബ്സിഡി നിരക്കില്‍ നല്‍കും. കൃഷിഭൂമി ഇല്ലാത്തവര്‍ക്ക് ഗ്രോ ബാഗുകളില്‍ പച്ചക്കറിത്തൈകള്‍ പിടിപ്പിച്ചത് സൗജന്യ നിരക്കില്‍ നല്‍കും. 25 ഗ്രോബാഗുകളുടെ യൂനിറ്റിന് 500 രൂപയാണ് ഗുണഭോക്താവ് നല്‍കേണ്ടത്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കും വിധം മഴയത്തും പച്ചക്കറി കൃഷി ചെയ്യാവുന്ന മഴമറ യൂനിറ്റുകള്‍ക്കും ധനസഹായം നല്‍കും. പ്രാദേശികമായി ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറികള്‍ വിറ്റഴിക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓണച്ചന്തകള്‍ നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്തുകള്‍, കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണവും ഇതിന് ഉറപ്പുവരുത്തും. കാഞ്ഞിരപ്പള്ളി മേഖലയിലെ ഓണച്ചന്തകള്‍ ഏറ്റെടുത്തു നടത്തുന്നതിനുള്ള സന്നദ്ധ ഹരിതമൈത്രി കാര്‍ഷിക വിപണികള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കൃഷിവകുപ്പിന്‍െറ സഹായമില്ലാതെ തന്നെ പതിനഞ്ചോളം ഓണച്ചന്തകളിലൂടെ ഉപയോക്താക്കള്‍ക്ക് നാടന്‍ പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ ഹരിതമൈത്രിയുടെ ‘ഓണക്കാഴ്ച’ക്ക് കഴിഞ്ഞിരുന്നു. നാടന്‍ പച്ചക്കറി ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിന് സ്കൂളുകളിലും കൃഷി ഉറപ്പാക്കാനും വകുപ്പിന് പദ്ധതിയുണ്ട്. മുന്നൊരുക്കമായുള്ള പഠനപരിപാടികള്‍ കൃഷിവകുപ്പിന്‍െറ പച്ചക്കറി വികസന പരിശീലന വിഭാഗങ്ങളും ആത്മയും ചേര്‍ന്ന് അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ള തയാറെടുപ്പിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story