Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആര്‍ക്കും വേണ്ടാതെ...

ആര്‍ക്കും വേണ്ടാതെ മറയൂര്‍ ശര്‍ക്കര

text_fields
bookmark_border
മറയൂര്‍: ശര്‍ക്കര വാങ്ങാന്‍ വ്യാപാരികള്‍ വിസമ്മതിക്കുന്നതും വ്യാജന്‍െറ ഇറക്കുമതിയും മറയൂരിലെ കരിമ്പ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞ ഒരുമാസം തമിഴ്നാട്ടില്‍ കനത്ത മഴ പെയ്തതിനാല്‍ മറയൂരിലെ കര്‍ഷകരുടെ ശര്‍ക്കര ഉല്‍പാദനം നന്നേ കുറവായിരുന്നെങ്കിലും വന്‍ വില ലഭിച്ചിരുന്നു. എന്നാല്‍, ഡിസംബറിലെ സീസണ്‍ മുന്നില്‍ കണ്ടും മണ്ഡലകാലത്തെ മുന്‍നിര്‍ത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ വിലത്തകര്‍ച്ച വന്‍ തിരിച്ചടിയായി. മഴ മാറിയതോടെ പ്രദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കരിമ്പുവെട്ട് ആരംഭിച്ച് ശര്‍ക്കര ഉല്‍പാദനം വര്‍ധിച്ചതോടെ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് ശര്‍ക്കര വാങ്ങാന്‍ വിസമ്മതിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് ധാരാളമായി വ്യാജ ശര്‍ക്കര ഇറക്കുമതി ചെയ്യുന്നതാണ് മറയൂര്‍ ശര്‍ക്കരയുടെ വിലയിടിവിന് കാരണം. മറയൂര്‍ ശര്‍ക്കര എന്ന പേരിലാണ് ഈ വ്യാജ ശര്‍ക്കര വിപണിയില്‍ വിറ്റഴിക്കുന്നത്. വ്യാപാരികളില്‍നിന്ന് മുന്‍കൂര്‍ പണം കൈപ്പറ്റിയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. ശര്‍ക്കര ഉല്‍പാദനത്തിനായി തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൊഴിലാളികളാണ് മറയൂരിലുള്ളത്. ശര്‍ക്കര വിറ്റഴിക്കാനും തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനുമാകാതെ വലയുകയാണ് കര്‍ഷകര്‍. 60 കിലോ മറയൂര്‍ ശര്‍ക്കരക്ക് ഡിസംബറില്‍ 3200 രൂപവരെ ലഭിച്ചിരുന്നെങ്കില്‍ നിലവില്‍ 2400 രൂപയാണ് വില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story