Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതരിശുഭൂമി...

തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ എം.ജി ജൈവകൃഷി പഠനകേന്ദ്രം

text_fields
bookmark_border
കോട്ടയം: 18 വര്‍ഷമായി തരിശുഭൂമിയായ ആറേക്കറില്‍ ജൈവകൃഷിയിറക്കാന്‍ എം.ജി സര്‍വകലാശാല അന്തര്‍സര്‍വകലാശാല ജൈവകൃഷി പഠനകേന്ദ്രം പദ്ധതി തയാറാക്കി. വൈക്കത്തിനടുത്ത് ഉദയനാപുരം പഞ്ചായത്തില്‍പെട്ട ചതുപ്പില്‍ നെല്‍കൃഷി നടത്തുകയാണ് കേന്ദ്രത്തിന്‍െറ ലക്ഷ്യം. ഇതിനായി വൈക്കം വല്ലകത്ത് അന്തര്‍സര്‍വകലാശാല ജൈവകൃഷി പഠനകേന്ദ്രം, ജനപ്രതിനിധികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാലയിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ രൂപവത്കരിച്ചത്. ഇന്ന് ആദായകരമല്ലാത്ത കൃഷി ആകര്‍ഷകവും ആനന്ദകരവുമാക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും കൃഷിക്കാരെ അന്നദാതാക്കളായി കണ്ട് അര്‍ഹമായ അംഗീകാരം എല്ലാ തലങ്ങളിലും നല്‍കണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത ജനപ്രതിനിധികളും കര്‍ഷകരും ആവശ്യപ്പെട്ടു. അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രം ഓണററി ഡയറക്ടറും രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് സാബു പി. മണലൊടി, പഞ്ചായത്ത് അംഗം പി.എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍, ബ്ളോക് പഞ്ചായത്ത് അംഗം കെ.വി. ഉദയകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു, മാഞ്ഞൂര്‍ കൃഷിഭവന്‍ ഓഫിസര്‍ ജാന്‍സി കെ. കോശി, പ്രഫ. പി.പി. പോള്‍, ഡോ. പ്രകാശ്കുമാര്‍, ഡോ. മോഹന്‍ പോള്‍, കര്‍ഷകരായ ശിവദാസ്, രഘു, സര്‍വകലാശാല വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൈവകൃഷി വിദഗ്ധന്‍ കെ.വി. ദയാല്‍, രാധാകൃഷ്ണന്‍, കെ.ജി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story