Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രചാരണത്തിനത്തൊന്‍...

പ്രചാരണത്തിനത്തൊന്‍ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്ക് വിമുഖത

text_fields
bookmark_border
കോട്ടയം: തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരങ്ങളും റെബലുകളും രംഗം കൈയടക്കിയ മധ്യകേരളത്തിലെ പലമേഖലകളിലും അവസാന നിമിഷത്തില്‍ പോലും പ്രചാരണത്തിനത്തൊന്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിമുഖത. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി ആറു ദിനം മാത്രം ബാക്കിനില്‍ക്കെ പ്രമുഖ നേതാക്കളുടെ അഭാവം മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളെയും പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ-പ്രാദേശിക നേതാക്കളെയും ഒന്നുപോലെ പ്രതിസന്ധിയിലാക്കുന്നു. ഘടകകക്ഷി നേതാക്കളും പ്രചാരണത്തിനത്തെിയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റുവിഭജനത്തിലും ഇപ്പോഴും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനത്തോടെ പരിഹരിക്കപ്പെടുമെന്ന സ്ഥാനാര്‍ഥികളുടെ പ്രതീക്ഷയും ഇതോടെ ഇല്ലാതാവുകയാണ്. നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും കവല പ്രസംഗങ്ങളും പലയിടത്തും നടക്കുന്നില്ല. പ്രചാരണം മുറുകും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി രമേശ് ചെന്നിത്തലയും കോട്ടയത്തും സമീപ ജില്ലകളിലും ഓട്ടപ്രദക്ഷിണം നടത്തി അരങ്ങുണര്‍ത്തിയതൊഴിച്ചാല്‍ യു.ഡി.എഫിന്‍െറ മറ്റു സംസ്ഥാന നേതാക്കളാരും തന്നെ ഈ പ്രദേശങ്ങളിലേക്ക് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. കേരള കോണ്‍ഗ്രസിലും ഇതേ അവസ്ഥയാണുള്ളത്. സ്വന്തം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന പ്രദേശങ്ങളില്‍ മാത്രം പ്രചാരണം നടത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ മറ്റ് മേഖലകളില്‍ ഇനിയും പ്രചാരണത്തിന് പോയിട്ടില്ളെന്ന വ്യാപക പരാതിയും കോണ്‍ഗ്രസിനുണ്ട്. ജില്ലാ പഞ്ചായത്തിലടക്കം മത്സരിക്കുന്ന പല നേതാക്കളും ഇതിലുള്ള അതൃപ്തി നേതൃത്വത്തെ പരസ്യമായി അറിയിക്കുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനടക്കം കോണ്‍ഗ്രസിന്‍െറയും ഘടകകക്ഷികളുടെയും നേതാക്കള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് കോട്ടയത്ത് മാത്രം 65ഓളം റെബലുകളാണ് മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന്. ഇതിലുള്ള പ്രതിഷേധവും സംസ്ഥാന നേതാക്കള്‍ക്കുണ്ട്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമായതും അസ്വസ്ഥതക്ക് ഇടയാക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയും പാര്‍ട്ടിയുടെ സമുന്നത നേതാക്കളും മറ്റ് പഞ്ചായത്തുകളില്‍ ഇനിയും പ്രചാരണത്തിന് എത്തിയിട്ടില്ളെന്ന് സ്ഥാനാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇതില്‍ അണികളും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. സഹൃദ മത്സരം നടക്കുന്ന പഞ്ചായത്തുകളില്‍ പ്രചാരണം വേണ്ടെന്നാണ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം. സാധാരണ മുസ്ലിം ലീഗ് നേതാക്കള്‍ കോട്ടയം-ഇടുക്കി ജില്ലകളില്‍ പ്രചാരണത്തിനത്തെിയിരുന്നു. ഇത്തവണ അവരും വന്നിട്ടില്ല. കോട്ടയത്ത് ഏഴോളം പഞ്ചായത്തുകളിലാണ് സഹൃദ മത്സരം യു.ഡി.എഫിനെ വിഷമിപ്പിക്കുന്നത്. അതേസമയം, എല്‍.ഡി.എഫില്‍ സംസ്ഥാന നേതാക്കളുടെ വന്‍നിരതന്നെ അടുത്തദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. പിണറായി വിജയന്‍ 30നും പ്രതിപക്ഷ നേതാവ് വി.എസ് 31നും കോട്ടയം ജില്ലയില്‍ എത്തുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജില്ലയില്‍ ഒരുവട്ടം പ്രചാരണത്തിനത്തെിയിരുന്നു. സി.പി.ഐയുടെ സംസ്ഥാന നേതാക്കളും അടുത്തദിവസം ജില്ലയില്‍ എത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ഥികള്‍ക്കായി ഇടതുമുന്നണി നേതാക്കള്‍ പ്രചാരണത്തിന് പൂഞ്ഞാര്‍ അടക്കമുള്ള നിയോജകമണ്ഡലങ്ങളില്‍ എത്തും. വി.എസ് പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്തും പ്രചാരണം നടത്തും. എന്നാല്‍, രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സംസ്ഥാന നേതാക്കള്‍ എത്താത്തതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിശദീകരണം. നേതാക്കളാരും വരുന്നില്ളെങ്കിലും സ്ഥാനാര്‍ഥികള്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്. പലരും ഇതിനകം മൂന്നാം റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിവരികയാണ്. ബി.ജെ.പി-എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളും പ്രചാരണരംഗത്ത് മുന്നേറുന്നുണ്ടെങ്കിലും സംസ്ഥാന-ദേശീയ നേതാക്കളാരും ഇവിടെ പ്രചാരണത്തിന് ഇനിയും എത്തിയിട്ടില്ല. അല്‍ഫോന്‍സ് കണ്ണന്താനം ചിലയിടത്ത് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story