Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഠങ്ങളിലെ അക്രമം:...

മഠങ്ങളിലെ അക്രമം: പൊലീസിന്‍െറ വീഴ്ച പരിശോധിക്കും –ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്

text_fields
bookmark_border
പാലാ: കന്യാസ്ത്രീ മഠങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അതതു സ്ഥാപനാധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നിര്‍ദേശിച്ചു. സിസ്റ്റര്‍ അമല കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പാലായിലെ ലിസ്യു കോണ്‍വെന്‍റില്‍ എത്തിയ അദ്ദേഹം മഠാധികൃതരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സി.സി ടി.വി കാമറകളും നായവളര്‍ത്തലും സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്താവുന്നതാണ്. കൊലപാതകങ്ങള്‍ക്കും മോഷണങ്ങള്‍ക്കും ശേഷം പ്രതിയെ പിടികൂടുക മാത്രമല്ല ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും പൊലീസിന്‍െറ കര്‍ത്തവ്യമാണെന്ന് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി. കന്യാസ്ത്രീ മഠങ്ങള്‍ക്കുനേരെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ് ജാഗ്രത പാലിച്ചില്ളെന്ന ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്‍െറ കൃത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായതായി ആരോപിച്ച് സിസ്റ്റര്‍ അമല കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എബി ജെ. ജോസ് പൊലീസ് കംപ്ളയിന്‍റ്സ് അതോറിറ്റിക്ക് നല്‍കിയ പരാതിയത്തെുടര്‍ന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് പാലായില്‍ എത്തിയത്. മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മഠാധികൃതര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story