Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിച്ചി ഹോമിയോ...

കുറിച്ചി ഹോമിയോ ഗവേഷണ കേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കി

text_fields
bookmark_border
ചങ്ങനാശേരി: കുറിച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയില്‍ ജോലി ചെയ്യുന്ന അറുപതോളം വരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളമില്ലാതായിട്ട് 50 ദിവസം പിന്നിട്ടു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എലിഗന്‍റ് ഏജന്‍സി എന്ന സ്ഥാപനമാണ് സെക്യൂരിറ്റി, ഫാര്‍മസി, വാര്‍ഡ് ബോയ്, ആയ, നഴ്സ്, ക്ളീനിങ്, റിസപ്ഷന്‍, ലാബ് അസിസ്റ്റന്‍റ്, ഓഫിസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജീവനക്കാരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേക്ക് വിട്ടുനല്‍കുന്നത്. ആശുപത്രി അധികൃതരും ഏജന്‍സിയും തമ്മിലുള്ള ഒത്തുകളിമൂലം ജീവനക്കാര്‍ക്കു നല്‍കേണ്ട ശമ്പളത്തില്‍ 3000 മുതല്‍ 4000 വരെ രൂപ ഏജന്‍സി അപഹരിക്കുന്നതായും ആരോപണം ഉണ്ട്. കൂടാതെ ഇ.എസ്.ഐ, പി.എഫ് എന്നിവയിലേക്കുള്ള തുക ഒമ്പതു മാസമായി അടക്കുന്നില്ളെന്നും ഇവര്‍ പറയുന്നു. തൊഴില്‍ സുരക്ഷയും ശമ്പളവും നല്‍കാതെ തൊഴിലാളികളെ പീഡിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. അടിയന്തരമായി ശമ്പളം നല്‍കാനും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യ വിഹിതം അടക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ജീവനക്കാര്‍ പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും സി.എഫ്. തോമസ് എം.എല്‍.എക്കും നിവേദനം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story