മിന്നൽ: ജില്ലയിൽ പരക്കെ നാശം
text_fieldsകൊല്ലം: ബുധനാഴ്ച രാത്രിമുതൽ വ്യാഴാഴ്ച പുലർച്ചെവരെയുണ്ടായ മിന്നലിൽ ജില്ലയിൽ പരക്കെനാശം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. തങ്കശേരി നിർമിതി കോളനിയിലും പരിസരപ്രദേശങ്ങളിലുമുള്ള നൂറോളം വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മിന്നലിൽ നശിച്ചു. നിരവധി വീടുകളിയെ ഭിത്തി വിണ്ടുകീറുകയും ചെയ്തു. ചാത്തിനാംകുളത്ത് പുലര്‍ച്ചെ വീട് ഇടിഞ്ഞുവീണു. ചാത്തിനാംകുളം ആണുവേലില്‍ താഴതില്‍ ലിജുവിെൻറ വീടാണ് ഇടിഞ്ഞുവീണത്.
ഇവിടെ വാടകക്ക് താമസിച്ചുവരികയായിരുന്ന അയ്യപ്പനും കുടുംബവും ശബ്ദംകേട്ട് പുറത്തേേക്കാടിയതിനാല് അപകടം ഒഴിവായി. കുണ്ടറയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് വീട്ടില്‍ നിന്നും ഗൃഹോപകരണങ്ങളടക്കം പുറത്തേക്ക് മാറ്റിയത്. വീടിെൻറ ചിമ്മിനിയടക്കം അയല്‍വീടുകളിലേക്ക് ഇടിഞ്ഞുവീഴുന്നതിനിടെ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ ജാക്കി, റോപ്പ് ഇവ ഉപയോഗിച്ച് താങ്ങിനിര്‍ത്തി പൊളിച്ചുമാറ്റി. നെടുമ്പന പഞ്ചായത്തിൽപെട്ട കുളപ്പാടം ഖാദി ജങ്ഷനിൽ ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മിന്നലിൽ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. മിന്നലേറ്റ് ഒരു തെങ്ങും വീണ്ടു കീറി. നിരവധിവീടുകളിലെ ഫ്രിഡ്ജ്, റ്റി.വി, ഫാനുകൾ തുടങ്ങിയവ മിന്നലേറ്റ് നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.