ഓപറേഷൻ വിശുദ്ധി: നിരവധിപേർ പിടിയിൽ
text_fieldsകൊല്ലം: എക്സൈസിെൻറ ‘ഓപറേഷൻ വിശുദ്ധി’ ഓണക്കാല പരിശോധനയുടെ ഭാഗമായി തിരുവോണദിവസ ം നിരവധിപേർ പിടിയിലായി. ഒരു എൻ.ഡി.പി.എസ് കേസും അഞ്ച് അബ്കാരി കേസുകളും കോട്പ നിയമപ്രകാരം 46 കേസുകളും രജിസ്റ്റർ ചെയ്തു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ 60 ഗ്രാം കഞ്ചാവ്, കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ, അഞ്ച് ലിറ്റർ ചാരായം, 140 ലിറ്റർ കോട, 3.5 ലിറ്റർ വിദേശമദ്യം, 46.5 കിലോഗ്രാം നിരോധിത പുകയില ഉൽപന്നം എന്നിവ പിടിച്ചെടുത്തു. കോട്പ നിയമപ്രകാരമുള്ള കേസുകളിലായി 9,200 രൂപ പിഴ ഈടാക്കി. സ്കൂട്ടറിൽ കടത്തുകയായിരുന്ന 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ സനു എന്നയാൾക്കെതിരെ കേസെടുത്തു.
പുന്നല ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 105 ലിറ്റർ കോട കണ്ടെടുത്തത്. കരുനാഗപ്പള്ളി കല്ലേലിഭാഗം ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശമദ്യം കൈവശം സൂക്ഷിച്ചിരുന്ന തഴവ സ്വദേശി സുരജൻ എന്നയാളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പാവുമ്പ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 35 ലിറ്റർ കോട കണ്ടെടുത്തു. കുളക്കട കിഴക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ രഘു എന്നയാളെ ചാരായവുമായി അറസ്റ്റ് ചെയ്തു. പുനലൂർ ചാലിയക്കര ഭാഗത്ത് നിന്നും അഞ്ച് ലിറ്റർ ചാരായം കണ്ടെടുത്തു. കൊല്ലം റേഞ്ചിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 40 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത് 34 കോട്പ കേസുകളിലായി 6800 രൂപ പിഴ ഈടാക്കി. പരിശോധന തുടർന്നുള്ള ദിവസങ്ങളിലും തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ്, പ്രിവൻറിവ് ഓഫിസർമാരായ കെ.എസ്. രാജേഷ്, സുരേഷ്കുമാർ, അജിത്കുമാർ, ആർ.ജി. വിനോദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.