അനധികൃത ൈകയേറ്റം നീക്കംചെയ്യൽ തുടരുന്നു
text_fieldsകൊല്ലം: ദേശീയ-സംസ്ഥാന പാതകളിലും നഗരസഭ റോഡുകളിലും അനധികൃതമായി പെരുകുന്ന തട്ടു കടകളും മറ്റ് കച്ചവടങ്ങളും ഒഴിപ്പിക്കുന്നത് തുടരുന്നു.
വ്യാഴാഴ്ച ആശ്രാമം ആയുർവേ ദ ആശുപത്രിക്ക് സമീപത്ത്നിന്ന് ആരംഭിച്ച നീക്കം ചെയ്യൽ നടപടികൾ വൈകീട്ട് ജില്ലാ ആശു പത്രിക്ക് സമീപം അവസാനിച്ചു. 28 കൈയേറ്റങ്ങളാണ് നീക്കിയത്. നടപടി ശക്തമാക്കിയതോടെ പലരും സ്വയം നീക്കം ചെയ്തു. വെള്ളിയാഴ്ച പോളയത്തോട് മുതൽ മേവറം വരെയുള്ള ഭാഗങ്ങളിൽ നീക്കംചെയ്യൽ നടപടികൾ നടക്കും.
നീക്കംചെയ്യൽ നടപടികൾ തുടരുമ്പോഴും പ്രതിഷേധങ്ങളും ശക്തമാകുന്നു. വൻകിട ൈകേയറ്റക്കാരെ ഒഴിവാക്കുന്നതിന് പകരം ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. െറസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭ ഓഫിസിന് മുന്നിൽ സമാപിച്ചു. പ്രതിഷേധധർണ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് എം. സജീവ് അധ്യക്ഷത വഹിച്ചു.
ടി.എൻ. ത്യാഗരാജൻ, കെ.എസ്. പ്രദീപ് കുമാർ, പി. തുളസീധരക്കുറുപ്പ്, എ.എം. ഇക്ബാൽ, ഇ. ഷാനവാസ്ഖാൻ, കെ. കുമാർ എന്നിവർ സംസാരിച്ചു. സാമ്പത്തികശേഷി ഉള്ളവരുടെ കൈയേറ്റങ്ങൾ സംരക്ഷിക്കുകയും അതേസമയം നിത്യവൃത്തിക്ക് വേണ്ടി വഴിയോരത്ത് കച്ചവടം നടത്തുന്നവരെ ഒഴിവാക്കുകയും ചെയ്യുന്ന നടപടി സി.പി.എമ്മിെൻറ ഇരട്ടത്താപ്പാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.