തൊഴിൽപരിശീലനകേന്ദ്രങ്ങളുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഞ്ചൽ: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിൽപരിശീലനകേന്ദ്രത്തിെൻറ പേര ിൽ ലക്ഷങ്ങൾ തട്ടിയ രണ്ടുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി സ്വ ദേശി വിഷ്ണു (28), അഞ്ചൽ തഴമേൽ വൈകുണ്ഠത്തിൽ പ്രദീപ് നമ്പൂതിരി (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അഞ്ചൽ സി.ഐ പി.ബി. വിനോദ്കുമാർ, എസ്.ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.അഞ്ചൽ സഹകരണ ബാങ്കിന് സമീപം ‘സ്കിൽസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡവലപ്മെൻറ് ടെക്നോളജി’ എന്ന സ്ഥാപനത്തിെൻറ പേരിലാണ് തട്ടിപ്പ് നടത്തിയത്.
കേന്ദ്രസർക്കാർ അംഗീകൃതമെന്ന് വിശ്വസിപ്പിച്ച് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബോർഡ് സ്ഥാപിച്ചായിരുന്നു ഓഫിസ് പ്രവർത്തനം. തൊഴിൽ പരിശീലനകേന്ദ്രം ആരംഭിക്കുന്നതിന് അവസരമൊരുക്കാമെന്നും അഫിലിയേഷൻ തരപ്പെടുത്തി നൽകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. യോഗാ, തയ്യൽ, ബ്യൂട്ടീഷ്യൻ കോഴ്സുകൾ പഠിപ്പിക്കുന്ന സെൻററുകൾ ആരംഭിച്ചാൽ സർക്കാർആനുകൂല്യങ്ങളും നല്ല ശമ്പളവും ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കോഴ്സുകൾക്ക് കേന്ദ്ര സർക്കാറിെൻറ കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകുമെന്നും പ്രചരിപ്പിച്ചു.
യോഗാ കോഴ്സിന് രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 15000 വും തയ്യൽ, ബ്യൂട്ടീഷ്യൻ കോഴ്സുകൾക്ക് അഫിലിയേഷൻ ഇനത്തിൽ ലക്ഷങ്ങളുമാണ് തട്ടിയെടുത്തത്.
പൊൻകുന്നം കിഴക്കേമുറിയിൽ ആർ. രാജലക്ഷ്മി, കടയ്ക്കൽ അയിരക്കുഴിയിൽ നിർമാല്യത്തിൽ ബീനാ രാജൻ, കല്ലുവാതുക്കൽ രാമകൃഷ്ണവിഹാറിൽ ജന്യ ജി. കൃഷ്ണ, കോട്ടയം പാറമ്പുഴ കഞ്ഞി പ്ലാക്കൽ വീട്ടിൽ കെ.ആർ. സുദീപ്, കോട്ടയം എലിക്കുളം മൂന്നാനപ്പള്ളിൽ വീട്ടിൽ എം.കെ. ബിജു എന്നിവർ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഓഫിസ് ജീവനക്കാരിയായ ബിന്ദു ഒളിവിലാണ്. പിടിയിലായവരെ അഞ്ചലിലെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.