Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്ത് കനത്ത...

കൊല്ലത്ത് കനത്ത പോളിങ്; 74.23 ശതമാനം

text_fields
bookmark_border
കൊല്ലത്ത് കനത്ത പോളിങ്; 74.23 ശതമാനം
cancel
camera_alt???????????????????? ???????????? ?????????????? ???.??? ??????????? ?????????????????? ????????? ????????? ?????????????????

കൊല്ലം: പ്രചാരണത്തിലെ ആവേശം വോെട്ടടുപ്പിലും. പ്രചാരണത്തിെൻറ തുടക്കം മുതൽ ഒടുക് കം വരെ കൊല്ലം ലോക്സഭ മണ്ഡലത്തിൽ പ്രധാനമുന്നണികൾ കാട്ടിയ ആവേശം വോെട്ടടുപ്പ് ന ടന്ന ചൊവ്വാഴ്ചയും കുറഞ്ഞില്ല.
പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ മുന്നണി കൾ മത്സരിച്ചപ്പോൾ ഉണ്ടായത് മികച്ച പോളിങ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 72.12 ശത മാനമായിരുന്ന പോളിങ് ഇത്തവണ 74.23 ആയി ഉയർന്നു. അന്തിമ കണക്ക് വരുന്നതോടെ വോട്ടിങ്  ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും.

കണക്കുകൾ ഇതുവരെ
മണ്ഡലത്തിൽ ഉൾപ്പെടുന ്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് ചവറയിൽ ആണ്. 77.31 ശതമാ നമാണ് ഇവിടത്തെ പോളിങ്. മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം പുനലൂരിലാണ്. 7 2.40 ആണ് ഇവിടത്തെ പോളിങ് ശതമാനം. ചടയമംഗലം 73.86, കുണ്ടറ 75.77, കൊല്ലം 75.10, ഇരവിപുരം 73.49, ചാത്തന് നൂർ 73.15 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.

സമാധാനപരം
ജില് ലയിൽ വോെട്ടടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. കൊല്ലം മണ്ഡലത്തിന് പുറമെ മാവേ ലിക്കര, ആലപ്പുഴ മണ്ഡലങ്ങളുടെ ഭാഗങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു. ജില്ലയിലെ മൊത്തം പോളിങ് 75 ശതമാനമാണ്. കുന്നത്തൂർ 77.76, പത്തനാപുരം 73.72, കൊട്ടാരക്കര 73.78, കരുനാഗപ്പള്ളി 78.34 എന്നതാണ് ജില്ലയിലെ മറ്റിടങ്ങളിലെ പോളിങ് ശതമാനം. രാവിലെ ഏഴിന് പോളിങ് ആരംഭിക്കുന്നതിന് ഏറെ സമയം മുമ്പുതന്നെ ജില്ലയിലെ മിക്ക ബൂത്തിലും വോട്ടർമാെരത്തി വരിനിന്നു. പതിവിന് വിപരീതമായി ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് ആണ് നടന്നത്.

മഴയുടെ ഇടപെടൽ
കനത്തമഴക്കുള്ള സാധ്യത മുൻനിർത്തി മിക്കയിടങ്ങളിലും വോട്ട് ചെയ്യാൻ ഉച്ചക്ക് മുമ്പുതന്നെ സ്ത്രീ വോട്ടർമാർ കൂട്ടമായെത്തി. ഉച്ചക്കുശേഷം ചിലയിടങ്ങളിൽ കുറച്ചുസമയത്തേക്ക് പോളിങ് മന്ദഗതിയിലായെങ്കിലും പിന്നീട് മാറി. വൈകീട്ട് വോെട്ടടുപ്പ് സമയം കഴിയുംവരെ പോളിങ് കേന്ദ്രങ്ങളെല്ലാം സജീവമായിരുന്നു. ചിലയിടങ്ങളിൽ വോെട്ടടുപ്പിന് നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞും വോെട്ടടുപ്പ് തുടർന്നു. നിശ്ചിത സമയത്തിന് മുമ്പ് ബൂത്തിലെത്തി വരിനിന്നവർക്കാണ് നിശ്ചിത സമയത്തിനുശേഷവും വോട്ട് ചെയ്യാൻ അവസരം കിട്ടിയത്. ജില്ലയിലെ നിരവധി ബൂത്തുകളിൽ ഇപ്രകാരം നിശ്ചിത സമയപരിധിക്കുശേഷവും േപാളിങ് നടന്നു.

വോെട്ടടുപ്പ് താളംതെറ്റി
കൊല്ലം മണ്ഡലത്തിൽ കനത്ത പോളിങ് ആണ് ഇത്തവണ നടന്നത്. വോട്ടുയന്ത്രത്തിലെ തകരാർ കാരണം 50ഒാളം കേന്ദ്രങ്ങളിൽ വോെട്ടടുപ്പ് താളംതെറ്റി. വോട്ടുയന്ത്രം കേടായതിനാൽ വരിയിൽ നിന്ന പലർക്കും മടങ്ങിപ്പോകേണ്ടിയും വന്നു. അവരിൽ പലരും വൈകീട്ട് തിരികെയെത്തി വോട്ട് ചെയ്തു.

അനുപാതം
കൊല്ലം മണ്ഡലത്തിൽ 76.42 ശതമാനം സ്ത്രീകളും പുരുഷന്മാരിൽ 72.20 ശതമാനവും സമ്മതിദാനാവകാശം വിനിയോഗിച്ചു.
എട്ട് ഭിന്നലിംഗക്കാരിൽ നാലുപേര് വോട്ട് ചെയ്തു.

കള്ളവോട്ട്
ജില്ലയിൽ നാലിടത്ത് കള്ളവോട്ട് നടന്നു. കൊല്ലം പട്ടത്താനം ഗവ.യു.പി സ്കൂളിലെ വോട്ടറായ മഞ്ജു എന്ന യുവതി വോട്ട് ചെയ്യാനെത്തിയപ്പോൾ അവരുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെതുടർന്ന് യുവതിക്ക് ബാലറ്റ് പേപ്പർ നൽകി വോട്ട് ചെയ്യാൻ പോളിങ് ഒാഫിസർ അനുമതി നൽകി പ്രശ്നം പരിഹരിച്ചു. തങ്കശ്ശേരി വിഷ്ണത്തുകാവ് ക്ഷേത്രത്തിന് സമീപത്തെ 92ാം നമ്പർ പോളിങ് സ്റ്റേഷനിൽ മാർഗരറ്റ് ലോറൻസിെൻറ പേരിലും കള്ളവോട്ട് നടന്നു. മാർഗരറ്റിെൻറ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു. വരണാധികാരിയായ കലക്ടർക്ക് പരാതി നൽകാൻ ഇവരെ അധികൃതർ അനുവദിച്ചിെല്ലന്നും പരാതി ഉണ്ട്.

ബാലറ്റ് പേപ്പറിൽ ടെൻഡർ വോട്ടിന് അവസരം നൽകിയെങ്കിലും താൽപര്യമിെല്ലന്ന് കാട്ടി മാർഗരറ്റ് മടങ്ങി. അഞ്ചൽ ഏരൂർ ഗവ.എച്ച്.എസ്.എസിലെ 128ാം നമ്പർ ബൂത്തിലും കള്ളവോട്ട് നടന്നു. വോട്ടർ സുബൈദാ ബീവി വൈകിട്ട് അഞ്ചരയോടെ വോട്ടുചെയ്യാനെത്തിയപ്പോഴാണ് തെൻറ വോട്ട് മറ്റാരോ നേരത്തേ ചെയ്തതായി അറിഞ്ഞത്. പ്രിസൈഡിങ് ഓഫിസർ നടത്തിയ പരിശോധനയിൽ സുബൈദാ ബീവിയുടെ വോട്ട് വോട്ടിങ് ആരംഭിച്ചപ്പോൾ രണ്ടാമതായിട്ടാണ് ചെയ്തതെന്ന് മനസ്സിലായി. പരാതിയെതുടർന്ന് ടെൻഡർ വോട്ട് ആയി ബാലറ്റ് പേപ്പർ പ്രത്യേകം സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.

പുനലൂർ ഐക്കരക്കോണം എൽ.പി.എസിലെ 106 നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതിനാൽ കക്കോട് ശിശിരത്തിൽ ഷീല ശശിധരന് വോട്ട് ചെയ്യാനായില്ല. ഷീല ഏറെനേരം വരിനിന്ന് വോട്ട് ചെയ്യാനെത്തിയപ്പോൾ ഈ പേരുകാരി വോട്ടുചെയ്തായി ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് മറ്റാരോ വോട്ടുചെയ്തതെന്നും അവസരം നൽകണമെന്നും പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകിയശേഷം യുവതി വോട്ട് ചെയ്യാതെ മടങ്ങി.

വോെട്ടടുപ്പിനിടെ മരണം
വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ച സംഭവവും ഉണ്ടായി. കിളികൊല്ലൂർ എൽ.പി സ്കൂളിലെ അഞ്ചാം നമ്പർ ബൂത്തിൽ രാവിെല ഏഴരയോടെയിരുന്നു സംഭവം. കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണിയാണ് (63) മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാജ പരാതി, ആത്മഹത്യ ഭീഷണി; അറസ്റ്റ്
വോട്ട് ചെയ്തപ്പോൾ എതിർസ്ഥാനാർഥിയുടെ ചിഹ്നത്തിൽ വോട്ട് പതിഞ്ഞെന്ന് വ്യാജ പരാതി ഉന്നയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പന്മന സ്വദേശി ഷംനാദ് ആണ് അറസ്റ്റിലായത്. മതിയായ രേഖകളില്ലാത്തതിനാൽ വോട്ട് ചെയ്യാൻ അനുവദിക്കാത്തതിെൻറ പേരിൽ കൊറ്റംകര മാമ്പുഴ സ്വദേശിയായ സുരേഷ്ബാബു ആത്മഹത്യ ഭീഷണി മുഴക്കി. ജില്ലയിൽ മാവേലിക്കര പാർലമെൻറ് മണ്ഡലത്തിെൻറ ഭാഗമായ കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ അസംബ്ലി മണ്ഡലങ്ങളിലും ആലപ്പുഴ ലോക്സഭ മണ്ഡലത്തിെൻറ ഭാഗമായ കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലും കനത്ത പോളിങ്ങാണ് നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story