Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം റെയിൽവേ...

കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്രവേശന കവാടം തുറന്നു

text_fields
bookmark_border
കൊല്ലം റെയിൽവേ സ്റ്റേഷനിൽ  രണ്ടാം പ്രവേശന കവാടം തുറന്നു
cancel
camera_alt???????? ?????????? ?????????????? ??????? ?????????????????????????? ????????????? ????????????????????? ??????????? ????????????? ???????????????????.

കൊല്ലം: കാത്തിരിപ്പിനു വിരാമമിട്ട് കൊല്ലം റെയിൽവേ സ്റ്റേഷെൻറ രണ്ടാം പ്രവേശന കവാ ടം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷംകൊണ്ട് വിപ്ലവകര മായ മാറ്റം കൊണ്ടുവരാൻ കേന്ദ്രസർക്കാറിനു കഴിെഞ്ഞന്ന് അദ്ദേഹം പറഞ്ഞു. നാലര വർഷംകൊണ്ട് 10.5 കോടി ശൗചാലയങ്ങൾ ഉണ്ടാക്കി. ലോകത്തിലെ ഏറ്റവും വലിയ വിപ്ലവമാണിത്. റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും വികസിപ്പിച്ചാൽ വിദേശ സഞ്ചാരികൾ കൂടുതലായി വരും, അതിലൂടെ ടൂറിസം സാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവാടത്തിെൻറ പൂർത്തീകരണം വൈകിപ്പിക്കാൻ ബോധപൂർവ ശ്രമം ഉണ്ടായെന്ന് പ്രവേശന കവാട ഗേറ്റ് ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 16ാം ലോക്സഭയുടെ കാലയളവിൽ തീരരുതെന്ന് ചിലർക്ക് നിർബന്ധമുണ്ടായിരുന്നു. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കൽ, എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിക്കൽ എന്നിവ നടന്നിട്ടില്ല.

ഇത് റെയിൽവേയുടെ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് നിരവധി തവണ സമീപിച്ചിട്ടും റെയിൽവേയുടെ അനൂകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കൗൺസിലർ റീന സെബാസ്റ്റ്യൻ, റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ജയകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതക്ക് അഭിമുഖമായി ക്രേവൺ സ്കൂളിനു എതിർവശത്ത് എട്ടു കോടി രൂപ ചെലവിലാണ് രണ്ടാം പ്രവേശന കവാടവും അനുബന്ധ സൗകര്യങ്ങളും നിർമിച്ചത്. പ്രവേശന കമാനവും അനുബന്ധവും എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂർത്തിയാക്കിയത്. ബുക്കിങ് ഓഫിസ്, സർക്കുലേറ്റിങ് ഏരിയ, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള നടപ്പാലം എന്നിവ രണ്ടാം പ്രവേശന കവാടത്തിെൻറ ഭാഗമായുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story