Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2019 7:14 AM GMT Updated On
date_range 16 March 2019 7:14 AM GMTശാന്തി സത്യെൻറ ‘അം’ അക്ഷരവീടിന് കട്ടിള വെച്ചു
text_fieldsbookmark_border
കടയ്ക്കൽ: മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യും ധനവിനിമയരംഗത്തെ ആഗോള സ ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യമേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും സം യുക്തമായി കേരളത്തിന് സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയിലെ ‘അം’ വീടിന് കട്ടിള വെ ച്ചു.
ഓർമശക്തിയിൽ ഗിന്നസ് ജേതാവും മെമ്മറി അത്ലറ്റുമായ ശാന്തി സത്യനായാണ് സംസ്ഥാനത്തെ പതിനാലാമത്തെയും കൊല്ലം ജില്ലയിലെ ആദ്യത്തേതുമായ ‘അം’ എന്ന അക്ഷരവീട് ഒരുങ്ങുന്നത്.
കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചായക്കോട് ഒരുങ്ങുന്ന അക്ഷരവീടിെൻറ കട്ടിള വെപ്പ് ചടങ്ങിൽ മാധ്യമം സർക്കുലേഷൻ മാനേജർ എം. ഷിഹാബുദ്ദീൻ, ഹാബിറ്റാറ്റ് പ്രോജക്റ്റ് എൻജിനീയർ നവീൻലാൽ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അശോക് ആർ. നായർ, കടയ്ക്കൽ താജുദീൻ, ഷിബു കടയ്ക്കൽ, ഗോപിനാഥൻ നായർ, എം. തമീമുദ്ദീൻ, എ.എം. ഇർഷാദ്, റഫീക്ക് മുക്കുന്നം എന്നിവർ പങ്കെടുത്തു.
സ്പീഡ് മെമ്മറി വിഭാഗമായ ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വസ്തുക്കളെ ഓർത്തെടുത്താണ് ശാന്തി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയത്.
റെക്കോഡുകൾ സ്വന്തമാക്കുമ്പോഴും സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന ശാന്തിക്ക് ആദരവായാണ് അക്ഷരവീട് സമ്മാനിക്കുന്നത്. മെമ്മറിയിൽതന്നെ മൂന്ന് ലോക റെക്കോഡുകൾ ഭേദിക്കാനുള്ള പരിശീലനത്തിെൻറ അന്തിമഘട്ടത്തിലാണ് ശാന്തി ഇപ്പോൾ.
വാസ്തുശിൽപി ആർ. ശങ്കറാണ് അക്ഷരവീടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഓർമശക്തിയിൽ ഗിന്നസ് ജേതാവും മെമ്മറി അത്ലറ്റുമായ ശാന്തി സത്യനായാണ് സംസ്ഥാനത്തെ പതിനാലാമത്തെയും കൊല്ലം ജില്ലയിലെ ആദ്യത്തേതുമായ ‘അം’ എന്ന അക്ഷരവീട് ഒരുങ്ങുന്നത്.
കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചായക്കോട് ഒരുങ്ങുന്ന അക്ഷരവീടിെൻറ കട്ടിള വെപ്പ് ചടങ്ങിൽ മാധ്യമം സർക്കുലേഷൻ മാനേജർ എം. ഷിഹാബുദ്ദീൻ, ഹാബിറ്റാറ്റ് പ്രോജക്റ്റ് എൻജിനീയർ നവീൻലാൽ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അശോക് ആർ. നായർ, കടയ്ക്കൽ താജുദീൻ, ഷിബു കടയ്ക്കൽ, ഗോപിനാഥൻ നായർ, എം. തമീമുദ്ദീൻ, എ.എം. ഇർഷാദ്, റഫീക്ക് മുക്കുന്നം എന്നിവർ പങ്കെടുത്തു.
സ്പീഡ് മെമ്മറി വിഭാഗമായ ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വസ്തുക്കളെ ഓർത്തെടുത്താണ് ശാന്തി ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടിയത്.
റെക്കോഡുകൾ സ്വന്തമാക്കുമ്പോഴും സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന ശാന്തിക്ക് ആദരവായാണ് അക്ഷരവീട് സമ്മാനിക്കുന്നത്. മെമ്മറിയിൽതന്നെ മൂന്ന് ലോക റെക്കോഡുകൾ ഭേദിക്കാനുള്ള പരിശീലനത്തിെൻറ അന്തിമഘട്ടത്തിലാണ് ശാന്തി ഇപ്പോൾ.
വാസ്തുശിൽപി ആർ. ശങ്കറാണ് അക്ഷരവീടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story