Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 3:45 PM GMT Updated On
date_range 17 May 2017 3:45 PM GMTകൊട്ടിയത്തെ പാർക്കിങ് നിരോധനം: പ്രതിഷേധവുമായി വ്യാപാരികൾ
text_fieldsbookmark_border
കൊട്ടിയം: കൊട്ടിയത്ത് വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്കിങ് നിരോധിച്ച് ബോർഡ് സ്ഥാപിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്ത്. കൊട്ടിയം ടൗണിെൻറ വിവിധഭാഗങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ ഒാേട്ടാസ്റ്റാൻഡുകൾ ആരംഭിച്ചതിനെതിരെ ഹൈകോടതിയെ സമീപിച്ചതിെൻറ പ്രതികാരം പൊലീസ് തീർക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. പൊലീസിെൻറ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ ‘ഇരുൾ സമര’വും പന്തംകൊളുത്തി പ്രകടനവും നടത്തി. വ്യാപാരസ്ഥാപനങ്ങളിലെ വിളക്കുകൾ അണച്ചായിരുന്നു ഇരുൾ സമരം. പ്രതിഷേധ പ്രകടനം എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. എസ്. കബീർ, ഗിരീഷ് കരിക്കട്ടഴികം, എസ്. പളനി, പി.മോഹൻ, നിയാസ്, ജി.കെ. ഷാജി, മൂലക്കട കമറുദ്ദീൻ, ജി.കെ. ഷാജി, സുനിൽകുമാർ, ബിജുഖാൻ, ൈബ്രറ്റ് മുഹ്സീൻ, സോണി എന്നിവർ നേതൃത്വംനൽകി. കൊട്ടിയത്തുനിന്ന് കണ്ണനല്ലൂർ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കടകൾക്കു മുന്നിൽ ഒാേട്ടാസ്റ്റാൻഡ് സ്ഥാപിച്ച നടപടിക്കെതിരെ ഏതാനും വ്യാപാരികൾ ഹൈകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചിരുന്നു. ഉത്തരവ് നടപ്പാകാതിരുന്നപ്പോൾ കോടതിയലക്ഷ്യവുമായി വ്യാപാരികൾ മുന്നാട്ടുപോയി. ഇതിെൻറ പ്രതികാരമാണ് ഈ ഭാഗത്തെ കടകൾക്ക് മുന്നിൽ പൊലീസ് പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷററും യൂനിറ്റ് സെക്രട്ടറിയുമായ കബീർ പറഞ്ഞു. മറ്റൊരു സ്ഥലത്തുമില്ലാത്ത രീതിയിൽ പത്തോളം ഒാട്ടോസ്റ്റാൻഡുകളാണ് കൊട്ടിയത്തുള്ളതെന്ന് വ്യാപാരികൾ പറയുന്നു. ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും ഏതാനം ഒാേട്ടാ പാർക്ക് ചെയ്യുകയും ഒാേട്ടാ സ്റ്റാൻറാക്കി മാറ്റുകയുമാണ്. കൊട്ടിയത്ത് നിലവിലുള്ള ട്രാഫിക് ഉപദേശക കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് പൊലീസ് നടപടികളെന്നും വ്യാപാരികൾ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് കണ്ണനല്ലൂർ റോഡ് ആരംഭിക്കുന്ന ഭാഗത്ത് കടകളിൽ സാധനം വാങ്ങാനെത്തിയവരുടെ വാഹനങ്ങളുടെ നമ്പർ പൊലീസ് എഴുതിയെടുത്തത് വ്യാപാരികളും പൊലീസും തമ്മിൽ സംഘർഷാവസ്ഥയുണ്ടാക്കി. അതേസമയം നടപ്പാത കൈയേറിയുള്ള കച്ചവടവും അപകടങ്ങളും കുറക്കുന്നതിനാണ് പുതിയ പരിഷ്കാരങ്ങളെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story