Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 8:21 PM IST Updated On
date_range 6 May 2017 8:21 PM ISTയാത്രക്കാർക്ക് പേടിസ്വപ്നമായി റോഡിലൂടെയുള്ള സഞ്ചാരം
text_fieldsbookmark_border
ആയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ വട്ടപ്പാറ-മുളമുക്ക് റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാർക്ക് പേടിസ്വപ്നമായി. രണ്ടു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ പല ഭാഗങ്ങളിലും ടാറോ മെറ്റിലോ ഇല്ലാത്ത സ്ഥിതിയാണ്. വൻകുഴികളാണ് റോഡിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ റോഡിലൂടെയുള്ള സഞ്ചാരം യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കാണ് ഈ റോഡിലൂടെയുള്ള യാത്ര കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കല്ലുവിള ഭാഗത്താണ് റോഡ് ഏറ്റവും കൂടുതൽ നാശമായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെ ഒരു വിധ അറ്റകുറ്റപ്പണിയും നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശത്തുകൂടിയാണ് റോഡ് പോകുന്നത്. ജനങ്ങളുടെ നിവേദനങ്ങളുെടയും മുറവിളികളുെടയും ഫലമായാണ് അഞ്ചുവർഷം മുമ്പ് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ്പണി പൂർത്തിയാക്കിയത്. ഉഗ്രംകുന്ന്, കരിങ്ങന്നൂർ, വട്ടപ്പാറ വാർഡുകളുടെ അതിർത്തിയായാണ് റോഡ് കടന്നുപോകുന്നതെങ്കിലും ജനപ്രതിനിധികൾ റോഡിെൻറ അറ്റകുറ്റപ്പണിക്ക് ഒരു ശ്രദ്ധയും നൽകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കി തീർത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് പ്രദേശവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story