Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2017 6:37 PM IST Updated On
date_range 22 March 2017 6:37 PM ISTകൈ നഷ്ടപ്പെട്ട തൊഴിലാളിക്ക് കയർ പിരിക്കാമെന്ന് മെഡിക്കൽ ബോർഡ്
text_fieldsbookmark_border
ചവറ: അപകടത്തിൽ ഇടത് കൈ നഷ്ടമായതോടെ തൊഴിൽ ചെയ്യാൻ കഴിയാതായ കയർ തൊഴിലാളിക്ക് മെഡിക്കൽ ബോർഡിെൻറ ഇരുട്ടടി. തേവലക്കര അരിനല്ലൂർ മുണ്ടപ്പള്ളി കിഴക്കതിൽ ഇന്ദിരയമ്മയാണ് (48) അധികൃതരുടെ കനിവിനായി ഒാഫിസുകൾ കയറി ഇറങ്ങുന്നത്. കഴിഞ്ഞ ഡിസംബർ ആറിനാണ് ചവറയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞതിനെ തുടർന്ന് ഇവർ അപകടത്തിൽെപട്ടത്. അപകടത്തിൽ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. ചികിത്സക്കും മറ്റും തന്നെ ധാരാളം പണവും ചെലവായി. രണ്ടു പെൺകുട്ടികളുള്ള ഇവരുടെ ഭർത്താവ് ഹൃേദ്രാഗിയാണ്. കയർ മേഖലയിൽ വല്ലപ്പോഴും കിട്ടുന്ന തൊഴിലും ചെയ്യാൻ കഴിയാതായതോടെ ക്ഷേമനിധിയിൽനിന്ന് കിട്ടുന്ന തുച്ഛമായ പെൻഷൻ ആനുകൂല്യത്തിനായാണ് മെഡിക്കൽ ബോർഡിനെ സമീപിച്ചത്. കലക്ടറേറ്റിലെ നാലാംനിലയിലുള്ള ബോർഡ് ഓഫിസിൽ അപേക്ഷ നൽകി. കൈ നഷ്ടപ്പെട്ടതിനാൽ തുടർന്ന് ജോലി ചെയ്യാൻ കഴിയില്ലെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിനായി ദിവസങ്ങൾ കയറിയിറങ്ങി. ഒടുവിൽ കഴിഞ്ഞ ദിവസം ലഭിച്ച സർട്ടിഫിക്കറ്റുമായി കരുനാഗപ്പള്ളിയിലെ ക്ഷേമനിധി ഓഫിസിലെത്തിയപ്പോഴാണ് ജോലി ചെയ്യാൻ കഴിയുമെന്ന സർട്ടിഫിക്കറ്റാണ് മെഡിക്കൽ ബോർഡ് നൽകിയതെന്ന് മനസ്സിലായത്. ഇതു മൂലം ക്ഷേമനിധിയിൽ നിന്നും ലഭിക്കേണ്ട രണ്ടായിരത്തി അഞ്ഞൂറു രൂപയും തുടർന്നുള്ള പെൻഷനും ഇവർക്ക് നഷ്ടമായി. വിവിധ മേഖലകളിൽ വിദഗ്ധരായ അഞ്ച് ഡോക്ടർമാരടങ്ങിയ സംഘവും ഡി.എം.ഒയും ചേർന്ന് ഒപ്പുെവച്ച സർട്ടിഫിക്കറ്റിലാണ് ഗുരുതര പിശക് കടന്നുകൂടിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വീട്ടമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story