Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2017 5:27 PM IST Updated On
date_range 15 March 2017 5:27 PM IST‘30 കോടിയുടെ റോഡ് വികസനം’: പ്രഖ്യാപനം മറന്നു 15 ലക്ഷം രൂപ െചലവിൽ കുഴി അടയ്ക്കും
text_fieldsbookmark_border
അഞ്ചൽ: എൽ.ഡി.എഫ് സർക്കാറിെൻറ ആദ്യ ബജറ്റിൽ 30 കോടി മുടക്കി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന റോഡിനെക്കുറിച്ച് പുതിയ ബജറ്റിൽ പരാമർശമില്ല. എം.സി റോഡിലെ പൊലിക്കോട്-^തടിക്കാട് 4.3 കി.മീറ്റർ റോഡ് ഉൾപ്പെടെ കൈതക്കെട്ട്, കോക്കാട് ഗുരുമന്ദിരം ജങ്ഷൻ, കോട്ടവട്ടം വഴി ഇളമ്പൽ കുറ്റിക്കോണം വരെയുള്ള 30 കി.മീ പാതക്ക് 30 കോടി ചെലവിടുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ, പൊലിക്കോട് -തടിക്കാട് റോഡിൽ പൊലിക്കോട് മുതൽ മൂന്ന് കിലോമീറ്റർ വരെ റോഡിലെ കുഴികളടക്കുന്നതിന് 15 ലക്ഷം രൂപ വകയിരുത്തിയിരിക്കുകയാണ്. ഇതിന് നടപടി ആരംഭിച്ചു. റോഡിെൻറ വിവിധഭാഗങ്ങളിൽ മെറ്റലും പാറപ്പൊടിയും കൊണ്ടിട്ടിരിക്കുന്നു. ഇവ റോഡിെൻറ മധ്യഭാഗത്തോളം ഇറക്കിയതിനാൽ കാൽനടയും വാഹനഗതാഗതവും പ്രയാസമായി. ഈ ഭാഗങ്ങളിൽ വേനൽമഴ വെള്ളം കെട്ടിക്കിടക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫാസ്റ്റ് പാസഞ്ചർ ബസ് ഉൾപ്പെടെ നിരവധി ബസുകൾ സർവിസ് നടത്തുന്നതാണ് ഈ പാത. അധികൃതരുടെ അവഗണനക്കെതിരെ പുനലൂർ അസി. എക്സി. എൻജിനീയറുടെ കാര്യാലയത്തിന് മുന്നിൽ സമരപരിപാടി നടത്താനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story