Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഞ്ഞമൺകാല...

മഞ്ഞമൺകാല കുടിവെള്ള പദ്ധതിക്കായുള്ള കാത്തിരിപ്പ് നീളും

text_fields
bookmark_border
കുന്നിക്കോട്: മഞ്ഞമൺകാലയിലെ കുടിവെള്ള പദ്ധതി പൂർത്തിയാകാൻ ഇനിയും രണ്ടു വർഷം കാത്തിരിക്കേണ്ടിവരും. കെട്ടിടനിർമാണം പൂർത്തിയായെങ്കിലും വൈദ്യുതി ലഭിക്കാനുള്ള പ്രവർത്തനങ്ങൾ വൈകുകയാണ്. താന്നിത്തടത്ത് സ്ഥാപിക്കാനുള്ള ടാങ്കിെൻറ നിർമാണവും പ്രാരംഭഘട്ടത്തിലേ എത്തിയിട്ടുള്ളൂ. പത്തനാപുരം താലൂക്കിലെ മൂന്നാമത്തെ കുടിവെള്ള പദ്ധതിയാണ് ഇത്. വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. നബാർഡിൽനിന്ന് 24.15 കോടി രൂപയാണ് അനുവദിച്ചത്. പുനലൂർ കല്ലടയാറ്റിൽ സ്ഥാപിച്ചിരിക്കുന്ന കുണ്ടറ ജലസേചന പദ്ധതിയുടെ കിണറ്റിൽനിന്നാണ് ജലം ശേഖരിക്കുന്നത്.10.3 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാൻറും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ശുദ്ധീകരിക്കുന്ന ജലം മഞ്ഞമൺകാലയിലെ സംഭരണിയിലും തുടർന്ന് താന്നിത്തടം സംഭരണിയിലും നിറക്കും. തുടർന്ന് വിതരണത്തിനായി പച്ചിലമലയിലെ ടാങ്കിൽ എത്തിക്കും. തലച്ചിറയിലും ചേത്തടിയിലും ഉള്ള പഴയ സംഭരണികളും വിതരണത്തിനായി പ്രയോജനപ്പെടുത്തും. 2017 ൽ കമീഷൻ ചെയ്യാൻ കഴിയുന്നരീതിയിലായിരുന്നു നിർമാണം. എന്നാൽ, വകുപ്പുകളിൽനിന്ന് രേഖകൾ ലഭിക്കാനുള്ള കാലതാമസവും തിരിച്ചടിയാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story