Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 9:13 PM IST Updated On
date_range 18 April 2017 9:13 PM IST13കാരെൻറ മരണം: അന്വേഷണം ഇഴയുന്നു
text_fieldsbookmark_border
പുനലൂർ: കരവാളൂരിൽ 13കാരൻ ജീവനൊടുക്കാനിടയായ സംഭവത്തിൽ കാരണക്കാരെ കണ്ടെത്താൻ ഒരു മാസമായിട്ടും പൊലീസിന് കഴിഞ്ഞില്ല. പൊയ്കമുക്ക് ബിനുഭവനിൽ ബിനുവിെൻറ മകൻ അമൽകൃഷ്ണയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇഴയുന്നത്. എട്ടാം ക്ലാസിൽ പഠിച്ചിരുന്ന അമൽകൃഷ്ണയെ മാർച്ച് 18നാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കെണ്ടത്തിയത്. മാതാവും സഹോദരിയും ഈ സമയം വീട്ടിലില്ലായിരുെന്നന്നാണ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു. പുനലൂർ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണത്തിെൻറ ഭാഗമായി പരിസരവാസികളടക്കം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കരവാളൂരിൽ ഹർത്താലും നടന്നിരുന്നു. കരവാളൂരിൽ മേഖലയിൽ കഞ്ചാവ് അടക്കം ലഹരി വസ്തുക്കൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിന് അമൽകൃഷ്ണയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story