Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരമ്പരാഗത...

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
കൊല്ലം: അടക്കംകൊല്ലി വലകള്‍ ഉപയോഗിക്കുന്നത് വ്യാപകമായതോടെ കൊല്ലം തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. വലിയ രണ്ട് ബോട്ടുകള്‍ക്കിടയില്‍ വലകള്‍ ഘടിപ്പിച്ചുള്ള നിയമവിരുദ്ധമായ മീന്‍പിടിത്തത്തിനെതിരെ പരാതി നല്‍കിയിട്ടും ഫിഷറീസ് വകുപ്പ് നടപടിയെടുക്കുന്നില്ളെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി. സമുദ്രോപരിതലത്തിലും അടിത്തട്ടിലും കാണപ്പെടുന്ന മത്സ്യങ്ങളെ കൂട്ടത്തോടെ കോരിയെടുക്കുന്ന നിരോധിത വലകളുടെ ഉപയോഗം മത്സ്യസമ്പത്തിനും വന്‍ ഭീഷണിയാണ്. ചെറു മത്സ്യങ്ങളടക്കം ഇത്തരത്തില്‍ വലകളിലാക്കിയാണ് അടക്കംകൊല്ലി വലകളുടെ ഉപയോഗം. അയല, ചാള, ആവോലി തുടങ്ങിയ സമുദ്രത്തിന്‍െറ മുകള്‍ ഭാഗത്ത് കാണപ്പെടുന്ന മത്സ്യങ്ങളാണ് പരമ്പാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതലും ലഭിക്കുന്നത്. അടക്കംകൊല്ലി വലകളുടെ ഉപയോഗം വ്യാപകമായതോടെ ഇത്തരം മീനുകളുടെ ലഭ്യതയില്‍ കുറവുവന്നിട്ടുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സമുദ്രത്തിന്‍െറ അടിത്തട്ടിലെ ചെങ്കലവ, കരിക്കാടി, പൂവാലന്‍ തുടങ്ങിയവയും നിരോധിത വലകളില്‍ കൂട്ടത്തോടെ അകപ്പെടുന്നുണ്ട്. അടുത്തിടെയായി കൊല്ലം തീരത്ത് നിരോധിത വലകളുടെ ഉപയോഗം വര്‍ധിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നു. രാത്രിയിലാണ് ഇത്തരക്കാര്‍ കടലില്‍ സജീവമാവുന്നത്. എറണാകുളത്തും മറ്റും ഇത്തരത്തിലെ മീന്‍പിടിത്തത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ രംഗത്തുവന്നത് സംഘര്‍ഷാവസ്ഥക്ക് കാരണമായിരുന്നു. കൊല്ലം തീരത്തെ അടക്കംകൊല്ലി ഉപയോഗം ചെറുക്കണമെന്ന ആവശ്യം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും പരിശോധനകള്‍ കര്‍ശനമാക്കണമെന്നാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനടക്കം സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story