Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതെന്മല ഡാമില്‍...

തെന്മല ഡാമില്‍ സുരക്ഷാക്രമീകരണങ്ങള്‍ അപര്യാപ്തമെന്ന്

text_fields
bookmark_border
പുനലൂര്‍: കനത്ത സുരക്ഷാഭീഷണി നേരിടുന്ന തെന്മല പരപ്പാര്‍ ഡാമില്‍ (കല്ലട ഡാം) സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി വിവിധ വകുപ്പുകളിലെ ഉന്നതസംഘം സന്ദര്‍ശിച്ചു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതിനാലും സുരക്ഷയില്ലാത്തതും ഡാമിന് ഭീഷണിയാകുമെന്ന് കല്ലട ജലസേചന പദ്ധതി അധികൃതരടക്കം ജലസേചന വകുപ്പിനും സര്‍ക്കാറിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കോ ടൂറിസത്തിന്‍െറയടക്കം വിനോദ സഞ്ചാര പദ്ധതികള്‍ ഡാമിന് പരിസരത്തുള്ളതുകാരണം നിരവധിയാളുകള്‍ നിയന്ത്രണമില്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്നുണ്ട്. ഇത് സുരക്ഷക്ക് ഭീഷണിയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്‍റലിജന്‍സ് എ.ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം സംഘമത്തെിയത്. ഇന്‍റലിജന്‍സ്, പൊലീസ്, ഫോറസ്റ്റ്, ഡാംസേഫ്റ്റി, ഇറിഗേഷന്‍, വൈദ്യുതി വകുപ്പുകളുടെ അധികൃതരാണ് എത്തിയത്. നിലവിലെ സുരക്ഷാക്രമീകരണങ്ങള്‍ അപര്യാപ്തമാണെന്ന് സംഘം വിലയിരുത്തി. സുരക്ഷക്ക് പ്രത്യേക പദ്ധതി തയാറാക്കി നടപ്പാക്കും. ഇതിന്‍െറ ഭാഗമായി ആവശ്യമായ വെളിച്ചവും കാമറയും പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിക്കും. ഡാംടോപ്, പ്രവേശ കവാടം എന്നിവിടങ്ങളില്‍ സായുധ പൊലീസ് കാവലും ആവശ്യമായ ടവറുകളും സ്ഥാപിക്കും. ഡാമില്‍ പണിക്കത്തെുന്ന ജോലിക്കാര്‍, കരാറുകാര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കൂടാതെ, തന്ത്രപധാനമായ കുന്നുകളും പാറക്കെട്ടുകളും മറ്റും ഇന്‍റലിജന്‍സിന്‍െറ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. ഡാമിലെ പ്രധാന ഭാഗങ്ങള്‍ സംഘം സന്ദര്‍ശിച്ച് സുരക്ഷാ പോരായ്മ ബോധ്യപ്പെട്ടു. പുനലൂര്‍ ഡിവൈ.എസ്.പി മധുസൂദനന്‍, കെ.ഐ.പി സൂപ്രണ്ടിങ് എന്‍ജിനീയര്‍ സെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story