Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആവണീശ്വരം കുഴിവേലി...

ആവണീശ്വരം കുഴിവേലി തോടിന് കുറുകെ പുതിയ പാലം

text_fields
bookmark_border
കുന്നിക്കോട്: കല്ലുപാലത്തിനു പകരം ആവണീശ്വരം കുഴിവേലി തോടിനു കുറുകെ പുതിയ പാലം യാഥാര്‍ഥ്യമാകുന്നു. പുതിയ പാലത്തിന്ചെറുകിട ജലസേചന വകുപ്പില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവണീശ്വരം കല്ലുപാലം കഴിഞ്ഞ കാലവര്‍ഷത്തിലാണ് തകര്‍ന്നത്. മുഖ്യമന്ത്രിയിടപെട്ട് പുതിയപാലം നിര്‍മിക്കുന്നത് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ജലസേചന വകുപ്പില്‍നിന്ന് 25 ലക്ഷം അനുവദിച്ചത്. തോട്ടിലെ ശക്തമായ നീരൊഴുക്കാണ് കല്ലുപാലം തകരാന്‍ കാരണമായത്. ഇതോടെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആയിരത്തിലധികം വീടുകള്‍ ഒറ്റപ്പെട്ടു. കുഴിവേലില്‍ തോടിന് കുറുകെ രാജഭരണകാലത്ത് നിര്‍മിച്ചതാണ് കല്ലുപാലം. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 18, 19 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകപാലമായിരുന്നു അത്. തോരാതെ പെയ്ത മഴയില്‍ തോട്ടിലെ ജലനിരപ്പ് ഉയരുകയും പാലത്തിന്‍െറ തൂണുകള്‍ തകരുകയുമായിരുന്നു. പറയന്‍കോട്, മിച്ചഭൂമി, മാത്തന്നൂര്‍, ആവണീശ്വരം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കല്ലുപാലത്തെ ആശ്രയിച്ചിരുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് തകര്‍ന്ന പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, പുതിയ പാലത്തിനായി മൂന്നു തവണ ശിലാസ്ഥാപനം നടത്തി. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പില്‍ നിര്‍മാണം മുടങ്ങുകയായിരുന്നു. ഇപ്പോള്‍, സമീപത്തെ തടയണയുടെ കോണ്‍ക്രീറ്റ് തൂണുകളെ ബന്ധപ്പെടുത്തി വൈദ്യുത പോസ്റ്റിന്‍െറ ഭാഗം ഉപയോഗിച്ച് സാഹസികമായാണ് വിദ്യാര്‍ഥികളടക്കം യാത്രചെയ്യുന്നത്. തുക അനുവദിച്ചിട്ടും നിര്‍മാണം നീളരുതെന്നും അടിയന്തരമായിതന്നെ പാലം യാഥാര്‍ഥ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story