Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗഹൃദം പുതുക്കാന്‍...

സൗഹൃദം പുതുക്കാന്‍ ഓര്‍മകളുടെ തിരുമുറ്റത്ത് സ്ഥാനാര്‍ഥികള്‍

text_fields
bookmark_border
കൊല്ലം : ഓര്‍മകളുടെ തിരുമുറ്റത്ത് സൗഹൃദം പുതുക്കാനും ബാല്യകാല സ്മരണകള്‍ പരസ്പരം പങ്കുവെക്കാനും പ്രചാരണ തിരക്കിനിടയില്‍ സ്ഥാനാര്‍ഥികളത്തെി. പഴയ കൂട്ടുകാരോടൊപ്പം കൊല്ലം എസ്.എന്‍ കോളജില്‍ ഒത്തുചേരാന്‍ കഴിഞ്ഞതിന്‍െറ സന്തോഷത്തിലായിരുന്നു കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ്. തന്‍െറ ബാല്യകാല അനുഭവങ്ങളുമായാണ് വാടി ദേവമാതാ കോണ്‍വന്‍റില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സൂരജ് രവിയുമത്തെിയത്. കൊല്ലം ശ്രീനാരായണ കോളജിലെ 1976-79 ബോട്ടണി പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമവേദിയിലാണ് എം. മുകേഷ് എത്തിയത്. തന്‍െറ ജീവിതത്തിലെ സുപ്രധാന കാലഘട്ടവും വഴിത്തിരിവുമായിരുന്നു അഞ്ചുവര്‍ഷത്തെ പഠനകാലമെന്ന് വിശേഷിപ്പിച്ച മുകേഷ് സഹപാഠികളോട് വോട്ടഭ്യര്‍ഥനയും നടത്തി. മുകേഷിന്‍െറ വിജയത്തിനായി സ്ക്വാഡ് പ്രവര്‍ത്തനം ഉള്‍പ്പെടെ കാര്യങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സഹപാഠികള്‍ തീരുമാനിച്ചു. കോളജിലെ അധ്യാപകനായിരുന്ന പ്രഫ. എന്‍. രവിസാറിന്‍െറ വീട്ടിലത്തെി ഗുരുവന്ദനം നടത്തി അനുഗ്രഹവും വാങ്ങിയാണ് മുകേഷും സഹപാഠികളും പിരിഞ്ഞത്. പൂര്‍വവിദ്യാര്‍ഥികളായ ആര്‍. വിപിന്‍ചന്ദ്രന്‍, പ്രേമചന്ദ്രന്‍ ഉണ്ണിത്താന്‍, നാസറുദ്ദീന്‍, നൗഷാദ്, നരേന്ദ്രന്‍, അഡ്വ. അജയകുമാര്‍, പ്രസാദ് ആന്‍ഡ്രൂസ് എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. എല്‍.കെ.ജി മുതല്‍ പഠിച്ചും കളിച്ചും വളര്‍ന്ന വാടി ദേവമാതാ കോണ്‍വന്‍റില്‍ എത്തിയ സൂരജ് രവി തന്‍െറ ബാല്യകാലാനുഭവങ്ങള്‍ സഹപ്രവര്‍ത്തകരോടും അധ്യാപകരോടും പങ്കുവെച്ചു. രാവിലെ ചന്ദനത്തോപ്പ്, ചാത്തിനാംകുളം ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ശേഷമാണ് സൂരജ് രവി കോണ്‍വന്‍റിലത്തെിയത്. തുടര്‍ന്ന് തീരദേശത്തെ മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലത്തെിയും വോട്ടര്‍ഭ്യര്‍ഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story