Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുന്‍ കൗണ്‍സിലറുടെ...

മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി

text_fields
bookmark_border
ഇരവിപുരം: മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് സെമിത്തേരിയില്‍ അടക്കം ചെയ്തിരുന്ന മുന്‍ കൗണ്‍സിലറുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കൊല്ലം കോര്‍പറേഷന്‍ തെക്കുംഭാഗം ഡിവിഷന്‍ മുന്‍ കൗണ്‍സിലര്‍ താന്നി സ്ക്ളോബിന്‍ വില്ലയില്‍ ബെഞ്ചമിന്‍െറ മൃതദേഹമാണ് താന്നി സെന്‍റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ജനുവരി 15നാണ് ബഞ്ചമിന്‍ കുഴഞ്ഞുവീണ് മരിച്ചത്. സ്ഥലം വിലയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ആള്‍ക്കാര്‍ ഇദ്ദേഹത്തിന്‍െറ ചെമ്മീന്‍ ഷെഡിനടുത്തുള്ള പുരയിടത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം കുഴഞ്ഞുവീണ് മരിക്കാനിടയായതെന്ന ബന്ധുക്കളുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് വന്‍ ജനാവലിയും പള്ളിവളപ്പില്‍ തടിച്ചുകൂടിയിരുന്നു. വികാരിയെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കാട്ടി സ്ത്രീകള്‍ പ്ളക്കാര്‍ഡുകളുമായി എത്തിയെങ്കിലും ബിഷപ്ഹൗസില്‍ നിന്നത്തെിയ ഫാ. ഷാജി, ഫാ. ജോളി എന്നിവര്‍ സംസാരിച്ച് അവരെ ശാന്തരാക്കി. കൊല്ലം തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്ഖാന്‍െറ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍. ഫോറന്‍സിക് വിഭാഗത്തില്‍ നിന്നത്തെിയ ഡോ. സരിത, ഡോ. സൗമ്യ, സയന്‍റിഫിക് അസി. ഡോ. സുനുകുമാര്‍ എന്നിവര്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഇരവിപുരം സി.ഐ വിശ്വംഭരന്‍, എസ്. നിസാമുദ്ദീന്‍, കിളികൊല്ലൂര്‍ എസ്.ഐ മുഹമ്മദ്ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story