പുറംബണ്ടിെൻറ നിർമാണം തുടങ്ങി
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായ കനകാശേരി, ആറുപങ്ക് പാടശേഖരങ്ങളിലെ പുറം ബണ്ടിെൻറ നിർമാണം ആരംഭിച്ചു. ആവശ്യമായ മണൽ തോട്ടപ്പള്ളിയിൽനിന്ന് ടോറസ് ലോറികളിൽ ആലപ്പുഴ ഫിനിഷിങ് പോയൻറിൽ എത്തിച്ചു.
ചാക്കുകെട്ടുകളിൽ മണൽ നിറച്ചാണ് മടവീഴ്ച യുണ്ടായ പാടശേഖരങ്ങളുടെ ബണ്ട് നിർമാണത്തിന് ഉപയോഗിക്കുക. കൈനകരി കനകാശേരി, ആറുപ ങ്ക് പാടശേഖരങ്ങളിലെ പുറംബണ്ടിെൻറ നിർമാണം പൂർത്തിയാക്കി വെള്ളം പമ്പ് ചെയ്ത് വറ്റിച്ചാൽ മാത്രമേ സമീപത്തെ താമസക്കാരായ 830 കുടുംബങ്ങൾക്ക് തിരിച്ചുപോകാൻ സാധിക്കു. ചരിത്രത്തിലാദ്യമായാണ് മടവീഴ്ചയുണ്ടായി രണ്ട് ദിവസത്തിനകം തന്നെ പുറംബണ്ടിെൻറ നിർമാണം ആരംഭിച്ചതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
20 മീറ്റർ വീതിയിൽ മണൽ ചാക്ക് നിരത്തിയുള്ള പുറം ബണ്ടിെൻറ നിർമാണം 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ കർഷകരുടെ ദീർഘകാല ആവശ്യമായിരുന്ന പുറംബണ്ടിെൻറ ബലപ്പെടുത്തൽ അടുത്ത രണ്ടാംകൃഷിക്ക് മുമ്പ് പൂർത്തിയാക്കും. യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തുമെന്നും റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി തുക ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
മഴക്കാലത്ത് എ.സി റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ നിലവിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ നിർമിച്ച് ഗതാഗത തടസ്സം ഒഴിവാക്കും. മഴക്കാലത്ത് ഉണ്ടാകുന്ന അമിത ജലത്തിെൻറ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനാണ് റോഡ് ഉയർത്തുന്നതിന് പകരം എലിവേറ്റഡ് ഹൈവേ രീതിയിൽ നിർമിക്കുന്നത്.
മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ പുറം ബണ്ടിൽ താമസിക്കുന്ന സ്ത്രീകൾ ഉൾെപ്പടെയുള്ളവരാണ് മണൽ ചാക്ക് നിറക്കുന്ന ജോലികൾ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദിവസ വേതനം ഇവർക്ക് നൽകും. പ്രിൻസിപ്പൽ കൃഷി ഓഫിസർ ലത ജി. പണിക്കർ, കൈനകരി പഞ്ചായത്ത് പ്രസിഡൻറ് ഷീല, പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.