പിതാവ് ഇരുന്ന പ്രധാന അധ്യാപക കസേരയിൽ 38 വർഷങ്ങൾക്ക് ശേഷം മകൾ
text_fieldsമട്ടാഞ്ചേരി: പിതാവ് ഇരുപത് വർഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച കസേരയിൽ 38 വർഷങ്ങൾക്ക് ശേഷം ഇരുന്നപ്പോൾ മകളുടെ കണ്ണിൽ അഭിമാനത്തിെൻറ അശ്രുബിന്ദു. മട്ടാഞ്ചേരി ശ്രീകൊച്ചിൻ ഗുജറാത്തി യു.പി വിദ്യാലയത്തിലെ പ്രധാനാധ്യാപികയായി ചുമതലയേറ്റ ബിന്ദു ബി. നായരാണ് സ്കൂളിൽ പുതുചരിത്രം എഴുതിയത്.
മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിെൻറ അധീനതയിലുള്ള പൊതുവിദ്യാലയമാണ് നൂറുവർഷം പൂർത്തിയാക്കിയ കൊച്ചിൻ ഗുജറാത്തി വിദ്യാലയ. 20 വർഷം ഇവിടെ പ്രധാനാധ്യാപകനായിരുന്നു ബിന്ദുവിെൻറ പിതാവ് കെ.ഭാസ്കരൻ നായർ. അന്ന് ബിന്ദു ഇവിടത്തെ വിദ്യാർഥിനിയായിരുന്നു. 1962 മുതൽ 82 വരെയാണ് പിതാവ് ഭാസ്കരൻ നായർ സേവനമനുഷ്ഠിച്ചത്.
പിതാവ് ജീവിച്ചിരിപ്പില്ലെങ്കിലും തെൻറ നിയോഗത്തിൽ സന്തോഷിക്കുന്നുണ്ടാകുമെന്ന് ബിന്ദു പറഞ്ഞു. 1990ലാണ് ബിന്ദു സ്കൂളിൽ അധ്യാപികയായി സർവിസിൽ പ്രവേശിക്കുന്നത്. ഭർത്താവ് സുരേഷ് ബിസിനസുകാരനാണ്. മകൾ അപർണ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഡോക്ടറാണ്. മറ്റൊരു മകൾ അമൃത കിംസിൽ എം.ബി.ബി.എസ് അവസാന വർഷ വിദ്യാർഥിനിയും. പി.വി. നവീൻ കുമാർ വിരമിച്ച ഒഴിവിലാണ് ബിന്ദു പ്രധാന അധ്യാപികയാകുന്നത്. സ്കൂൾ മാനേജർ ചേതൻ ഡി. ഷാ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.