Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം: നാശനഷ്​ടം...

പ്രളയം: നാശനഷ്​ടം വിലയിരുത്താൻ കേന്ദ്രസംഘം കൊച്ചിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: പ്രളയവും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം കൊച്ചിയിലെത്തി. ആഭ്യന്ത ര മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി ശ്രീപ്രകാശിൻെറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെത്തിയത്. കേന്ദ്ര മാനദണ്ഡപ്രകാരം തയാറാക്കിയ 2101.9 കോടിയുടെ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ദുരിതാശ്വാസ കമീഷണർ ഡോ. വി. വേണു കേന്ദ്രസംഘത്തിന് സമർപ്പിച്ചു. അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി കേന്ദ്രസംഘത്തെ അറിയിച്ചു. അതിനാൽ സാധാരണയിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഈ വർഷം പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കവളപ്പാറയിലെയും പുത്തുമലയിലെയും രണ്ട് വലിയ ഉരുൾപൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 ജീവനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 31,000 ഹെക്‌ടർ കൃഷിനാശമുണ്ടായി. കേന്ദ്ര മാനദണ്ഡപ്രകാരം 41 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഖലയിൽ 116 കോടി, വൈദ്യുതി മേഖലയിൽ 103 കോടി, പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205 കോടി, തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമിതികൾക്ക് 170 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ സന്ദർശനം നടത്തുന്ന കേന്ദ്രസംഘം ഈ മാസം 20ന് തിരുവന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ സന്ദർശിച്ചശേഷം മടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story