Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:02 AM IST Updated On
date_range 22 July 2019 5:02 AM ISTസുമിനോയും ആബേയും സ്വപ്നസാഫല്ല്യം മലയാള മണ്ണിൽ
text_fieldsbookmark_border
കൂത്താട്ടുകുളം: ജപ്പാനിലെ ടോക്കിയോ നഗരത്തിൽനിന്നുള്ള തക്കാക്കി സുമിനോയും സയാക്കോ ആബേയും ഞായറാഴ്ച രാവിലെ പര മ്പരാഗത കേരളീയ വേഷത്തിൽ കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തിൽ എത്തി. ക്ഷേത്രത്തിൽ പുജിച്ച് നൽകിയ മാലകൾ പരസ്പരം അണിയിച്ച് ജീവിതപങ്കാളികളാകുേമ്പാൾ സുമിനോയുടെ മനസ്സിൽ ഒരുവർഷം മുമ്പ് മൊട്ടിട്ട ഒരു ആഗ്രഹത്തിലെ സാഫല്യം കൂടിയായിരുന്നു. സുമിനോയുടെ അടുത്ത സുഹൃത്തിൻെറ വിവാഹം കഴിഞ്ഞവർഷം ശ്രീധരീയം ക്ഷേത്രത്തിലാണ് നടന്നത്. ഇതിൽനിന്നുള്ള പ്രചോദനമാണ് സുമിനോയും ആബേയും ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രം വിവാഹ വേദിയായി നിശ്ചയിക്കാൻ പ്രേരണയായതെന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സൃഹൃത്തിൻെറ അമ്മ കിയോക്കോ ഹരാഡ പറഞ്ഞു. മകൻെറ വിവാഹത്തിൽ പങ്കെടുക്കാൻ കിയോക്കോ കഴിഞ്ഞവർഷവും കൂത്താട്ടുകുളത്ത് എത്തിയിരുന്നു. സുമിനോ പെയിൻറിങ് ആർട്ടിസ്റ്റാണ്. വധു ആബേ ഡിസൈനറും. ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ 17 അംഗ സംഘം ജപ്പാനിൽനിന്ന് എത്തിയിട്ടുണ്ട്. ശ്രീധരീയം ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ പഞ്ചാരിമേളവും നടക്കുന്നതിനിടയിലായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story