Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യബന്ധനമേഖല...

മത്സ്യബന്ധനമേഖല പ്രതിസന്ധിയിൽ; പാക്കേജിനോട്​ മുഖം തിരിച്ച്​ സർക്കാറുകൾ

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്ത് മത്സ്യബന്ധനമേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരമ്പരാഗത മേഖലക്ക് പാക്കേജ് വേണമെന ്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. ട്രോളിങ് നിരോധന കാലയളവ് ദീർഘിപ്പിക്കണമെന്നതടക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല. 2012നുേശഷം കേരളത്തിൽ മത്സ്യ ഉൽപാദനം കുത്തനെ ഇടിഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്തിയുടെ ഉൽപാദനം ഇക്കാലയളവിൽ എട്ടിലൊന്നായി. മത്തിയടക്കം ഉപരിതല മത്സ്യങ്ങളുടെ ഉൽപാദനത്തിൽ മുരടിപ്പ് തുടരുമെന്നാണ് സൂചന. ഇത് പരമ്പരാഗത മത്സ്യബന്ധന മേഖലയെ കടക്കെണിയിലേക്ക് തള്ളിവിടും. 1998ൽ ഡോ. എൻ. ബാലകൃഷ്ണൻനായർ കമ്മിറ്റി കേരളത്തിൽ 90 ദിവസത്തെ ട്രോളിങ് നിരോധനമാണ് ശിപാർശ ചെയ്തതെങ്കിലും 52 ദിവസമാണ് നിലവിലുള്ളത്. ദക്ഷിണേന്ത്യയിലെ മറ്റ് തീരസംസ്ഥാനങ്ങളിലെല്ലാം 61 ദിവസമാണ്. മത്സ്യത്തെയും കടലിൻെറ അടിത്തട്ട് ഉൾപ്പെടുന്ന ആവാസ വ്യവസ്ഥയെയും തകർക്കുന്ന ട്രോളിങ്ങിന് പല രാജ്യങ്ങളിലും കർശന നിയന്ത്രണമുണ്ട്. 90 ദിവസത്തെ നിരോധനം നടപ്പാക്കണമെന്നും സർക്കാർ നിയോഗിച്ച ആറ് കമ്മിറ്റികളുടെ ശിപാർശകളും 14 പഠനറിപ്പോർട്ടുകളും ഈ ആവശ്യത്തെ സാധൂകരിക്കുന്നതാണെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story