Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:05 AM IST Updated On
date_range 29 May 2019 5:05 AM ISTഇൻഷുറൻസ് തുക നൽകാൻ വൈകി; ഓഫിസ് ജപ്തി ചെയ്തു
text_fieldsbookmark_border
പറവൂർ: ഇൻഷുറൻസ് തുക നൽകാതിരുന്നതിനെത്തുടർന്ന് ഇൻഷുറൻസ് ഓഫിസിലെ വസ്തുവകകൾ ജപ്തി ചെയ്തു. നാഷനൽ ഇൻഷുറൻസിൻെറ പറവ ൂർ ശാഖയിലാണ് കോടതി ഉത്തരവിനെത്തുടർന്ന് ജപ്തി നടപടി. 2011ലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വരാപ്പുഴ ഒളനാട് അന്തിക്കാട് നിതീഷിന് നഷ്ടപരിഹാരത്തുകയായി 10,14,506 രൂപ നൽകാൻ 2017ൽ കോടതി വിധിച്ചിരുന്നു. ഇത്രയും കാലമായിട്ടും തുക നൽകാൻ ഇൻഷുറൻസ് കമ്പനി തയാറാവാത്തതിനെത്തുടർന്ന് നൽകിയ ഹരജിയിലാണ് സ്ഥാപനത്തിലെ വസ്തുക്കൾ ജപ്തി ചെയ്യാൻ എം.എ.സി.ടി കോടതി ജഡ്ജി എൻ.പി. രാജു ഉത്തരവിട്ടത്. ഉത്തരവുമായി ഉദ്യോഗസ്ഥരെത്തി ഇൻഷുറൻസ് ഓഫിസിലെ മേശകൾ, അലമാരകൾ, ഫാനുകൾ, കസേരകൾ എന്നിവ ജപ്തി ചെയ്തു. ജപ്തി നടന്നതിനെത്തുടർന്ന് നിതീഷിന് നൽകാനുള്ള തുകയുടെ ചെക്ക് ഇൻഷുറൻസ് കമ്പനി കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story