Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2019 5:03 AM IST Updated On
date_range 11 May 2019 5:03 AM ISTഒരു കോടിയും കാറും കവർന്ന സംഘത്തിലെ നാലു പേർ പിടിയിൽ
text_fieldsbookmark_border
പാലക്കാട്: ദേശീയപാത ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനടുത്ത് എരുവരി തോട്ടിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരുടെ ഒര ു കോടിയോളം രൂപയും കാറും കവർന്ന സംഘത്തിലെ നാലു േപർ പിടിയിൽ. ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി മായിത്തറ പോളക്കാട് കൊച്ചുവെളി വീട്ടിൽ പി.പി. അരുൺ (31), മായിത്തറ കുറ്റുവേലി പുകലപുരക്കൽ വീട്ടിൽ രാഹുൽ രാജ് (28), തണ്ണീർമുക്കംവെളി വാരണം കോലോത്ത് മുകേഷ് (28), മായിത്തറ കുറ്റുവേലി വലിയാടത്തുചിറ അനീഷ് (31) എന്നിവരെയാണ് ഹേമാംബിക നഗർ സി.ഐ എ.ജെ. ജോൺസണിൻെറ നേതൃത്വത്തിൽ പാലക്കാട് പുതുപ്പരിയാരത്തുനിന്ന് അറസ്റ്റ് ചെയ്തത്. മേയ് രണ്ടിന് രാവിലെയാണ് അറസ്റ്റിന് ആധാരമായ സംഭവം. കോയമ്പത്തൂരിൽനിന്ന് സ്ഥലം വിറ്റ തുകയുമായി മലപ്പുറത്തേക്ക് വരുകയായിരുന്ന കാറിനെ പിന്തുടർന്ന് മൂന്ന് കാറുകളിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. മലപ്പുറം സ്വദേശികളുടെ വാഹനത്തിന് പിറകിൽ ലാൻസർ കാർ ഇടിച്ചു അപകടമുണ്ടാക്കിയായിരുന്നു കവർച്ച. തുകയുമായി വന്ന കാറും ഇവർ കൊണ്ടുപോയി. കവർച്ച സംഘം സഞ്ചരിച്ച കാറുകളിലൊന്ന് ആലത്തൂരിൽനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളിലൊരാളായ അരുൺ മറ്റൊരാളുടെ കൈവശം ഏൽപിച്ച കാറും ആലപ്പുഴയിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. കവർച്ച നടന്ന് ഒന്നര മണിക്കൂറിനകം പ്രതികളെക്കുറിച്ച് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി. പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിൻെറ മേൽനോട്ടത്തിൽ 13 അംഗ സംഘമാണ് കേസന്വേഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story