Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2019 5:50 AM IST Updated On
date_range 22 Jan 2019 5:50 AM ISTപീലിങ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം
text_fieldsbookmark_border
അരൂർ: സമുദ്രോൽപന്ന പീലിങ് വ്യവസായത്തെ സംരക്ഷിക്കാൻ മേഖലയിലെ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്ത ണമെന്ന് സീഫുഡ് പ്രോസസിങ് ആൻഡ് സപ്ലൈസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ കയറ്റുമതി വ്യവസായത്തിൽ നിർണായക പങ്കാണ് സമുദ്രോൽപന്ന മേഖലക്ക്. കേരളത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നു. കുറെ വർഷങ്ങളായി കടൽ ചെമ്മീൻ, മറ്റു കയറ്റുമതി മത്സ്യങ്ങൾ എന്നിവയുടെ ലഭ്യത കുറയുന്നു. ആന്ധ്രയിൽനിന്ന് വരുന്ന വനാമി ചെമ്മീനാണ് കഴിഞ്ഞ കുറെ നാളുകളിൽ പീലിങ് തൊഴിലാളികൾക്ക് സ്ഥിരമായി ജോലി നൽകിയത്. എന്നാൽ, ഇപ്പോൾ വനാമി ചെമ്മീെൻറ വരവും നിലച്ചു. ഇതോടെ ചെറുകിട പീലിങ് ഷെഡ് ഉടമകളും തൊഴിലാളികളും ഏറെ കഷ്ടതയിലാണ്. പീലിങ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നാശത്തിലേക്ക് പതിക്കുന്ന വ്യവസായം ഒരു പരിധിവരെയെങ്കിലും നിലനിർത്താമെന്നും വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് പള്ളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ. വിജയൻ, കെ.എം. ഷിഹാബ്, വി.എം. ജോയി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story