Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യ ഉൽപാദനം...

മദ്യ ഉൽപാദനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കത്ത് നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ മദ്യ ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെട്ട് എക്സൈസിന് കത്ത് നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ ന േതാവ് രമേശ് ചെന്നിത്തല. നിലവിലുള്ള ഡിസ്റ്റിലറികളിലും ബ്രൂവറികളിലും ഉൽപാദനം വർധിപ്പിക്കണമെന്നാണ് ആവശ്യം. അല്ലാതെ പുതിയവ അനുവദിക്കണമെന്നല്ല. എ​െൻറ കത്ത് വളച്ചൊടിച്ച് പുതിയ ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി നൽകി അഴിമതി നടത്താനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്നും ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു. പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ ഇതരസംസ്ഥാന മദ്യലോബിക്ക് വേണ്ടിയാണ് ഇതെന്നായിരുന്നു തനിക്കെതിരെ ആക്ഷേപമുയർന്നത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉൽപാദനശേഷി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. നിലവിൽ പലയിടത്തും പൂർണതോതിൽ ഉൽപാദനം നടക്കുന്നില്ല. പിന്നെ എന്തിനാണ് പുതിയവക്ക് അനുമതി നൽകുന്നത്. എക്സൈസ് വകുപ്പിനെ ഏറ്റവും വലിയ ധനസമ്പാദന മാർഗമായി സർക്കാർ മാറ്റിയിരിക്കുകയാണ്. പുതിയവക്ക് അനുമതി കൊടുക്കുന്നതിലൂടെ അഴിമതി മാത്രമാണ് ലക്ഷ്യം. ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശശിയെ പിന്തുണച്ചുള്ള സി.പി.എം റിപ്പോര്‍ട്ടിനെയും ചെന്നിത്തല പരിഹസിച്ചു. എല്ലാ സ്ത്രീപീഡകര്‍ക്കും ക്ലീന്‍ സർട്ടിഫിക്കറ്റ് നല്‍കുന്ന സര്‍ക്കാറാണിത്. എല്ലാ സ്ത്രീപീഡകരെയും അണിനിരത്തിയാണ് വർഗീയ മതിൽ നിർമിക്കുന്നത്. ഇതിൽനിന്ന് ജനങ്ങൾക്ക് കാര്യം മനസ്സിലാകും. അവർ എവിടെയാണ് നിൽക്കുന്നതെന്നും എന്താണ് പ്രസംഗിക്കുന്നതെന്നും ആളുകൾക്ക് കൃത്യമായി മനസ്സിലാകും. വർഗീയ മതിലിന് പകരം സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണമൊരുക്കുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story