Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃന്ദവാദ്യം:...

വൃന്ദവാദ്യം: കോടതിവിധിയിലൂടെ എത്തി ഒന്നാം സ്ഥാനം; സേക്രഡ്​ ഹാർട്ടിെൻറ വിജയത്തിന് ഇരട്ടിമധുരം

text_fields
bookmark_border
കൊച്ചി: ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരത്തിൽ തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസി​െൻറ വിജയത്തിന് ഇരട്ടിമധുരമാണ്. ഉപജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മത്സരാർഥികൾ കോടതിവിധിയിലൂടെയാണ് ജില്ലതലത്തിൽ എത്തിയത്. സേക്രഡ് ഹാർട്ടി​െൻറ വൃന്ദവാദ്യ വിജയത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. നിരവധി വർഷങ്ങളിൽ സംസ്ഥാനതലത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഉപജില്ല തലത്തിൽ രണ്ടാം സ്ഥാനത്തായതോടെ അപ്പീലിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ലോകായുക്തയെ സമീപിച്ച് കോടതി ഉത്തരവിലൂടെയാണ് അവർ ജില്ലയിൽ മത്സരിക്കാനെത്തിയത്. വിധിയിലൂടെ യോഗ്യത നേടിയ ഇവർക്ക് വിജയം മാത്രമായിരുന്നു ലക്ഷ്യം. മത്സരഫലമെത്തിയപ്പോൾ പോരാടി നേടിയ വിജയമെന്നപോലെ സേക്രഡ് ഹാർട്ടിന് ഒന്നാം സ്ഥാനം. അതുല്യമായ പ്രകടനമായിരുന്നു വിദ്യാർഥികൾ കാഴ്ചവെച്ചത്. അബ്ദുൽ ഹക്കീം- കീബോർഡ്, മൈക്കിൾ ജോ ഫ്രാൻസീസ്-മൃദംഗം, ഡ്രംസ്, ഇടക്ക, ജയിംസ് വിത്സൻ-ബേസ് ഗിറ്റാർ, നെവിൻപ്രിൻസ്-ഡ്രംസ് കോങ്കോസ്, അൻഷുൽ ജോ-കീബോർഡ്, അതുൽ ഫ്രാൻസീസ്-വയലിൻ എന്നിങ്ങനെയായിരുന്നു വിദ്യാർഥികൾ അവതരിപ്പിച്ചത്. പ്രിൻസ് ജോസഫാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഇദ്ദേഹത്തി​െൻറ മകനാണ് നെവിൻ പ്രിൻസ് എന്ന മത്സരാർഥിയെന്നതും പ്രത്യേകതയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story