Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള യാത്രികരെ...

കേരള യാത്രികരെ കൊള്ളയടിക്കുന്ന സംഭവം: സി.ബി.​െഎ അന്വേഷണ ഹരജിയിൽ വിശദീകരണം ​േതടി

text_fields
bookmark_border
കൊച്ചി: കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരെ കൊള്ളയടിക്കുന്ന സംഘങ്ങളെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം േതടി. പാലക്കാട്--കോയമ്പത്തൂര്‍ പാതയിലെ ഉക്കടത്ത് വാഹനാപകടമുണ്ടാക്കി തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് തിരൂർ തിരുനാവായ സ്വദേശി ഹംസ നൽകിയ ഹരജിയിലാണ് നടപടി. ഹരജിക്കാര​െൻറയും സമാനസംഭവത്തിന് ഇരയായവർ നൽകിയ മറ്റ് പരാതികളുെടയും കേസുകളുെടയും വിശദാംശങ്ങൾ ഡിസംബർ നാലിനകം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കർണാടകയിലെ ഹുസൂറിൽ പോയി പാലക്കാട്-കോയമ്പത്തൂര്‍ പാതയിലൂടെ മടങ്ങി വരുേമ്പാൾ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമായില്ലെന്ന് കാണിച്ചാണ് ഹരജി. ഒക്ടോബർ രണ്ടിന് രാത്രി എട്ടിനാണ് സംഭവം. കണ്ണുകെട്ടി മലഞ്ചരിവിനടുത്ത അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞതനുസരിച്ച് 10 ലക്ഷം പാലക്കാട് െചർപ്പുളശ്ശേരിയിൽവെച്ച് നാസർ എന്നയാൾക്ക് നൽകി. ബാക്കി 10 ലക്ഷം രൂപക്ക് ബ്ലാങ്ക് ചെക്കും സ്റ്റാമ്പ് പേപ്പർ ഒപ്പിട്ടും നല്‍കി. തുടർന്ന് 40 ലക്ഷം വേണമെന്നായേതാടെ ഹംസയുടെ കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുദിവസത്തിനുശേഷം രാത്രി പത്തരയോടെ ഹംസയെയും ഡ്രൈവറെയും സംഘം കൊപ്പത്ത് ഇറക്കിവിടുകയായിരുന്നു. സംഘം തങ്ങളെയും കൊണ്ടുവരുന്നത് വിളിച്ചറിയിച്ചിട്ടും പ്രതികളെ പിടികൂടാൻ ശ്രമമുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. തന്നെ പാര്‍പ്പിച്ച വീട്ടില്‍ തട്ടിക്കൊണ്ടുവന്ന നിരവധിപേരെ പാര്‍പ്പിച്ചിരുന്നു. ഇതിലൊരു സ്ത്രീയെ ലൈംഗിക പീഡനത്തിനും ഇരയാക്കി. തട്ടിക്കൊണ്ടുവരുന്നവരെ നഗ്നരാക്കി അജ്ഞാതർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇത്തരം ഒേട്ടറെ സംഭവങ്ങൾ പ്രദേശത്ത് അരങ്ങേറുന്നുണ്ട്. ഇൗ സാഹചര്യത്തിൽ െഎ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story